മുംബൈ: പഞ്ചാബ് നാഷനൽ ബാങ്ക് വായ്പ തട്ടിപ്പു േകസിലെ മുഖ്യപ്രതി മെഹുൽ ചോക്സിയുടെ കമ്പനി മുൻ ജനറൽ മാനേജറിൽനിന്ന് പൊലീസുകാർ 12 ലക്ഷത്തിെൻറ പണവും ആഭരണങ്ങളും കവർന്നതായും ഭാര്യയെ പീഡിപ്പിച്ചതായും പരാതി. നെഹ്റു നഗർ പൊലീസ് സ്റ്റേഷനിലെ വനിത സബ് ഇൻസ്പെക്ടർ സുവർണ മാനെ, കോൾസ്റ്റബിൾ ദീപക് ഖടൽ എന്നിവർക്കെതിരെയാണ് പരാതി.
പി.എൻ.ബി വായ്പ തട്ടിപ്പു കേസ് അന്വേഷണവുമായി ഇരുവർക്കും ബന്ധമില്ല. കഴിഞ്ഞ 19ന് സുവർണ മാനെയും കോൺസ്റ്റബിളും വീട്ടിലെത്തി തിരച്ചിൽ നടത്തുകയായിരുന്നുവെന്ന് പരാതിയിൽ ആരോപിക്കുന്നു. മെഹുൽ ചോക്സിയുടെ പണവും ആഭരണങ്ങളും ഒളിപ്പിച്ചുവെച്ചെന്ന് ആരോപിച്ചായിരുന്നു തിരച്ചിൽ. തിരച്ചിലിനിടെ കോൺസ്റ്റബിൾ ഭാര്യയെ മറ്റൊരു മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പറയുന്നു.
റെയ്ഡിനെക്കുറിച്ച് സ്റ്റേഷൻ ഡയറിയിൽ രേഖപ്പെടുത്തുകേയാ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകേയാ ചെയ്തിട്ടില്ല. മുൻ ജനറൽ മാനേജർ മെഹുൽ ചോക്സിയുടെ പണവും ആഭരണവും വീട്ടിൽ ഒളിപ്പിച്ചതായി കോൺസ്റ്റബിളിന് രഹസ്യവിവരം ലഭിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ജനറൽ മാനേജറുടെ മുൻ അയൽക്കാരനാണ് കോൺസ്റ്റബിൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.