മംഗളൂരു: കർണാടകയിൽ ലോക്സഭ സ്ഥാനാർഥികളുടെ പൂർണ പട്ടിക ഞായറാഴ്ച പ്രഖ്യാപിക്കാനിരിക്കെ ദക്ഷിണ കന്നട മണ്ഡലത്തിൽ (മംഗളൂരു) പിടിമുറുക്കി സംഘ്പരിവാർ നേതാവ് സത്യജിത് സൂറത്ത്കൽ. ബി.ജെ.പി കർണാടക മുൻ അധ്യക്ഷൻ നളിൻ കുമാർ കട്ടീലിന്റെ സിറ്റിങ് സീറ്റിൽ ഇത്തവണ തന്നെ സ്ഥാനാർഥിയാക്കും എന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറിയായ സത്യജിത് പറഞ്ഞു.
‘‘സംഘ്പരിവാറിനും ബി.ജെ.പിക്കും സമർപ്പിതമാണ് തന്റെ ജീവിതം. മംഗളൂരുവിൽ ബി.ജെ.പിക്ക് അടിത്തറ പാകുന്നതിൽ താൻ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ തനിക്ക് അവസരം നിഷേധിച്ച് നളിൻ കുമാർ കട്ടീൽ മൂന്നാമതും മത്സരിക്കുകയായിരുന്നു. ഇത്തവണ നേതൃത്വം തന്നെ പരിഗണിക്കും എന്നുതന്നെയാണ് പ്രതീക്ഷ. ബി.ജെ.പി സീറ്റ് തന്നില്ലെങ്കിൽ സ്വതന്ത്രനായി മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. കോൺഗ്രസിനെതിരെ പ്രവർത്തിക്കാൻ താൻ ഇറങ്ങില്ല’’ -സത്യജിത് പറഞ്ഞു.
ബില്ലവ (ഈഴവ) വിഭാഗക്കാരനാണ് സത്യജിത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയ വേളയിൽ ഇദ്ദേഹത്തിന്റെ പേര് ചർച്ചയിൽ വന്നിരുന്നു. ചുണ്ടോടടുത്ത കപ്പ് ജാതിക്കൈകൾ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.