'ആ പീഡകനെ വധിക്കണം'; രാജ സിങ്ങിനെ വധിക്കുമെന്ന ആഹ്വാനവുമായി സ്ത്രീ

ന്യൂഡൽഹി: തെലങ്കാനയിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നതിനിടെ ബി.ജെ.പി നേതാവും വിദ്വേഷപ്രചാരകനുമായ രാജ സിങ്ങിനെ വധിക്കുമെന്ന ആഹ്വാനവുമായി സ്ത്രീ. എ.ഐ.എം.ഐ.എം നേതതാവ് അസദുദ്ദീൻ ഉവൈസി പുലിക്കുട്ടിയാണെന്നും രാജ സിങ്ങിന്റെ മണ്ഡലത്തിൽ നിന്നും തന്നെ മത്സരിപ്പിക്കണമെന്നും സിങ്ങിനെ കൊല്ലുമെന്നും സ്ത്രീ പറയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

"ഒവൈസി പുലിക്കുട്ടിയാണ്. ശത്രുക്കളെ ഉടൻ ഇല്ലാതാക്കൂ. നിരവധി പേരുടെ പ്രാർത്ഥന നിങ്ങൾക്കൊപ്പമുണ്ട്. ആ പീഡകനായ രാജ സിങ്ങിനെതിരെ എന്നെ മത്സരിപ്പിക്കൂ. ഞാൻ അവനെ കൊല്ലും" എന്നാണ് സ്ത്രീ പറയുന്നത്.

അതേസമയം തെരഞ്ഞെടുപ്പിൽ താൻ ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജനങ്ങളിൽ വിശ്വാസമുണ്ടെന്നും രാജ സിങ് പറഞ്ഞു. എം.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഒവൈസിയുടെ സ്വത്തുക്കൾ മാത്രമാണ് വികസിക്കുന്നതെന്നും സംസ്ഥാനത്തെ മുസ്ലിങ്ങളിൽ വികസനമുണ്ടാകുന്നില്ലെന്നും സിങ് കൂട്ടിച്ചേർത്തു.

നവംബർ 30നാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നടക്കുക. 

Tags:    
News Summary - Will kill him; women raises open death threat to Raja singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.