ന്യൂഡൽഹി: റഫാൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉയർത്തിയ രാഹുൽ ഗാ ന്ധി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. റഫാൽ കേസിൽ രാഹുൽ നടത്തിയ പ്രച രണം സംശയാസ്പദമാണെന്നും അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ശക്തിയേതെന്ന് വെളിപ്പെടുത്തണമെന്നും രവിശങ്ക ർ പ്രസാദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. റഫാൽ ഇടപാടിലെ അഴിമതി അന്വേഷിക്കേണ്ട എന്ന വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുൽ മാപ്പുപറയണമെന്ന മന്ത്രിയുടെ പ്രസ്താവന.
റഫാൽ കേസിൽ രാഹുൽ പ്രധാനമന്ത്രിയെ കള്ളനെന്ന് വിളിച്ച് അധിക്ഷേപിക്കുക മാത്രമല്ല ചെയ്തത്. സുപ്രീംകോടതിയെ തെറ്റായി ഉദ്ധരിക്കുകയും മുൻ ഫ്രഞ്ച് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കുറിച്ച് കള്ളം പറയുകയും ചെയ്തുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് പിന്നിൽ പ്രവർത്തിച്ച ശക്തിയാരെന്ന് രാജ്യത്തിന് അറിയണം. റഫാലിൽ അദ്ദേഹത്തിെൻറ എല്ലാ നീക്കങ്ങളും പ്രചരണങ്ങളും സംശയാസ്പദമായിരുന്നു. രാഹുൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാതിരുന്ന കോടതിയോടും രാജ്യത്തെ ജനങ്ങളോടും മാപ്പുപറയണമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
ചൗക്കീദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന് നരേന്ദ്ര മോദിയെ ബന്ധിപ്പിച്ച് സുപ്രീംകോടതി പറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരായ കോടതിയലക്ഷ്യ ഹരജിയും കോടതി തള്ളിയിരുന്നു. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്തുമ്പോൾ രാഹുൽ ഗാന്ധി സൂക്ഷ്മത പുലർത്തണമെന്ന നിർദേശത്തോടെയാണ് സുപ്രീംകോടതി രാഹുലിനെതിരായ ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.