കൊൽക്കത്ത: പശ്ചിമബംഗാളിൽ പത്താം ക്ലാസുകാരും പ്ലസ്ടുക്കാരും ഇനി ടി.വി കണ്ടുപഠിക്കും. ലോക്ഡൗൺ കാലത്ത് ക്ലാസുകൾ നഷ്ടപ്പെടുന്നത് തടയാനാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിെൻറ നൂതനാശയം. ടെലിവിഷൻ ചാനലായ എ.ബി.പി ആനന ്ദയുമായി ചേർന്നാണ് ദിവസവും വൈകീട്ട് 3 മുതൽ 4 വരെ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. ഏപ്രിൽ 13 വരെ തുടരും.
ചൊവ്വാഴ്ച ഇംഗ്ലീഷ് ക്ലാസോടെ ടെലിവിഷൻ പഠനം തുടങ്ങി. ഇരു ക്ലാസുകൾക്കും അരമണിക്കൂർ വീതമാണ് സമയം. സംസ്ഥാന ബോർഡ് സിലബസ് പിന്തുടരുന്ന വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഈ പരിപാടി. “സംസ്ഥാന സർക്കാരിെൻറ മികച്ച സംരംഭമാണിത്. എത്രത്തോളം ഫലപ്രദമാണെന്ന് വരും ദിവസങ്ങളിൽ കാണാം. ഒന്നും ചെയ്യാതിരിക്കുന്നതിനേക്കാൾ നല്ലതാണ്” -കൊൽക്കത്ത ജയനഗർ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഗേൾസ് സ്കൂളിലെ പ്രധാനാധ്യാപിക കൃഷ്ണകോലി റേ പറഞ്ഞു.
അതേസമയം, മിക്ക സ്കൂളുകളും ഡിഷ് ആൻറിനയോ കേബിളോ ഇല്ലാത്ത ഉൾപ്രദേശങ്ങളിലായതിനാൽ എല്ലാ വിദ്യാർഥികൾക്കും ഇതിെൻറ ഗുണം ലഭിക്കില്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.