?????????? ????????? ??????. ?????????? ????. ????? ???? ???? ????????? ?????????

ഇൗ വൃത്തങ്ങളും ചതുരങ്ങളും സാക്ഷി; നമ്മൾ അതിജീവിക്കും

ന്യൂഡൽഹി: പച്ചക്കറി, പാൽ, പലചരക്ക് പോലുള്ള അവശ്യ സാധനങ്ങൾ കിട്ടുന്ന കടകൾക്ക് മുമ്പിൽ അകലമിട്ട് വരച്ച വൃത് തങ്ങളും ചതുരങ്ങളും. അവയിൽ ക്ഷമയോടെ ഉൗഴം കാത്ത് നിൽക്കുന്ന ആളുകൾ... കോവിഡ് വ്യാപന ഭീതിയിൽ രാജ്യം പൂർണമായി സ് തംഭിച്ചപ്പോൾ പല നഗരങ്ങളിലും ബാക്കിയായ ദൃശ്യമിതാണ്. സമൂഹ സമ്പർക്കം പൂർണമായും ഒഴിവാക്കാൻ ഇങ്ങനെ വേറിട്ട വഴി കളാണ് പലയിടത്തും പരീക്ഷിക്കുന്നത്.

ചൈനയിലെ വുഹാനിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ്  വൈറസ് മൂന്ന് മാസം കൊണ്ട് ലോകമാകെ വ്യാപിച്ചിരിക്കുകയാണ്. ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങൾക്ക് പോലും കോവിഡിന്റെ സമൂഹ വ്യാപനം വലിയ പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്ത്യയിൽ സമൂഹ വ്യാപനം സംഭവിക്കാതിരിക്കാൻ പ്രഖ്യാപിച്ച സമ്പൂർണ ‘ലോക്ഡൗൺ’ ഇന്നാണ് തുടങ്ങിയത്. അവശ്യ സേവനങ്ങൾക്കും വസ്തുക്കൾക്കും മാത്രമാണ് അനുവാദമുള്ളത്.

പലചരക്ക് കടകൾ, പാൽ, പഴം, പച്ചക്കറി കടകൾ എന്നിവിടങ്ങളിലെല്ലാം തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കടുത്ത നിയന്ത്രണങ്ങളാണ് പല സംസ്ഥാനങ്ങളും വരുത്തിയത്. കടകൾക്ക് മുമ്പിൽ കള്ളികളും വട്ടങ്ങളും വരച്ച് ആളുകൾക്കിടയിൽ അകലം ഉറപ്പ് വരുത്തുകയാണ്. ചിലയിടങ്ങളിൽ ഇൗ സംവിധാനം നടപ്പാക്കാൻ പൊലീസ് കാവലുമുണ്ട്.

കോവിഡിന്റെ സമൂഹ വ്യാപനം തടയാനുള്ള ഒരേയൊരു മാർഗം സാമൂഹിക അകലം പാലിക്കുക എന്നത് മാത്രമാണ്. ആളുകളോട് വീടുകളിൽ അടച്ചിരിക്കാൻ ആവശ്യപ്പെട്ടത് സാമൂഹിക സമ്പർക്കം പൂർണമായി ഒഴിവാക്കാൻ വേണ്ടി മാത്രമാണ്. പൊതു സ്ഥലങ്ങളിൽ അഞ്ചിലധികം ആളുകൾ ഒരുമിച്ച് കൂടിയാൽ നടപടിയെടുക്കാൻ പൊലീസിന് നിർദേശമുണ്ട്.

ആയിരങ്ങൾ ഒരുമിച്ച് കൂടുന്ന രാമനവമി ആഘോഷിക്കാൻ അയോധ്യക്ക് പുറത്തുള്ളവർ അവിടെ പ്രവേശിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, രാമനവമി ആഘോഷങ്ങൾ മാറ്റിവെക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തയാറായിട്ടുമില്ല.

LATEST VIDEO

Full View
Tags:    
News Summary - we will survive with these circles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.