മുംബൈ: ശരദ് പവാർ തെൻറ കുടുംബത്തെ വെറുപ്പിച്ചതിനാൽ അഹമദ്നഗറിൽ എൻ.സി.പിക്കു വേ ണ്ടി പ്രചാരണത്തിനുണ്ടാകില്ലെന്ന് മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ രാധാ കൃഷ്ണ വിഖെ പാട്ടീൽ. അഹമദ്നഗർ സീറ്റ് എൻ.സി.പി കോൺഗ്രസിന് വിട്ടുകൊടുക്കാത്തതിനെ തുടർന്ന് രാധാകൃഷ്ണയുടെ മകൻ ഡോ. സുജയ് കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്നിരുന്നു.
സീറ്റ് വിട്ടുകൊടുത്തില്ലെന്നത് മാത്രമല്ല, 90കളുടെ ആദ്യത്തിൽ തെൻറ പിതാവ് ബാലാസാഹെബ് വിഖെ പാട്ടീലിനെ തെരഞ്ഞെടുപ്പിൽ എങ്ങനെ പരാജയപ്പെടുത്തിയെന്ന് പവാർ പരസ്യമാക്കിയതും രാധാകൃഷ്ണയെ ക്ഷുഭിതനാക്കി. അനാവശ്യമായാണ് പഴയ കാര്യങ്ങൾ പവാർ എടുത്തിട്ടതെന്ന് പറഞ്ഞ അദ്ദേഹം അഹമദ്നഗറിൽ എൻ.സി.പിക്ക് വേണ്ടി ഇറങ്ങില്ലെന്ന് വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. മകനു പിന്നാലെ കോൺഗ്രസ് വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.