ചെന്നൈ: വോട്ടർമാർക്ക് പണം നൽകാനായി സൂക്ഷിച്ചിരുന്ന കോടികളുടെ കറൻസി ശേഖരം ആദാ യനികുതി വകുപ്പ് അധികൃതർ പിടികൂടിയതിനെ തുടർന്ന് റദ്ദാക്കിയ വെല്ലൂർ ലോക്സഭ മ ണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആഗസ്റ്റ് അഞ്ചിന് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വെല്ലൂർ ജില്ലയിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായി.
വെല്ലൂർ സീറ്റിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ ഏപ്രിൽ 18ന് തമിഴ്നാട്ടിൽ 38 ലോക്സഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ തേനി സീറ്റൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും ഡി.എം.കെ മുന്നണിയാണ് വിജയിച്ചത്.
പണം പിടികൂടിയതിെൻറ പേരിൽ മണ്ഡലത്തിലെ വോെട്ടടുപ്പ് റദ്ദാക്കിയത് രാജ്യത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇതാദ്യമായിരുന്നു. വെല്ലൂരിൽ ജൂലൈ 11 മുതൽ 18 വരെയാണ് പത്രിക സമർപ്പണം. സൂക്ഷ്മ പരിശോധന 19ന്. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 22. വോെട്ടണ്ണൽ ആഗസ്റ്റ് ഒമ്പതിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.