അഹ്മദാബാദ്: ‘വായു’ ചുഴലിക്കാറ്റ് വിനാശകാരിയായി ഗുജറാത്ത് തീരമേഖലകളിൽ ആഞ് ഞുവീശിയേക്കുെമന്ന മുന്നറിയിപ്പുകൾക്കു പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ച ് ഗുജറാത്ത് സർക്കാർ. ആളുകളുടെ ജീവൻ രക്ഷിക്കുന്നതിന് പ്രാധാന്യം നൽകി, തീരമേഖലകളിൽനിന്ന് മൂന്നുലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യത്തിന് ബുധനാഴ്ച തുടക്കമിട്ടു.
രണ്ടേകാൽ ലക്ഷം പേരെ ഇതിനകം മാറ്റിപ്പാർപ്പിച്ചതായി അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രാവിലെയോടെ ഗുജറാത്ത് തീരെത്തത്തുന്ന ‘വായു’ അതിതീവ്രമായി ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 145-175 കി.മീറ്ററായിരിക്കും ‘വായു’വിെൻറ വേഗം.
കച്ച്, ജാംനഗർ, ജുനാഗധ്, ദേവ്ഭൂമി-ദ്വാരക, പോർബന്തർ, രാജ്കോട്ട്, അംറേലി, ഭാവ്നഗർ തുടങ്ങിയ ജില്ലകളെയാണ് ചുഴലിക്കാറ്റ് കൂടുതൽ ബാധിക്കുകയെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്തിലേക്കുള്ള നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.