ലഖ്നോ: കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് വീണ്ടും സമ്പൂർണ ലോക്ഡൗണിലേക്ക്. വെള്ളിയാഴ്ച രാവിലെ പത്തുമുതൽ ജൂലൈ 13 ന് വൈകിട്ട് അഞ്ചുവരെയാണ് സമ്പൂർണ ലോക്ഡൗൺ.
സമ്പർക്കത്തിലൂടെ രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നതെന്ന് ചീഫ് സെക്രട്ടറി രാജേന്ദ്ര തിവാരി അറിയിച്ചു.
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ നഗര -ഗ്രാമീണ മേഖല വ്യത്യാസമില്ലാതെ കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കും. അവശ്യ സർവിസുകൾക്ക് മാത്രമാകും അനുമതി നൽകുക. കർശന നിയന്ത്രണങ്ങളോടെ വിമാന -ട്രെയിൻ സർവിസുകൾ നടത്തും.
വ്യാഴാഴ്ച പുതുതായി 1248 പേർക്കാണ് യു.പിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 862 പേർ ഇതുവരെ മരിക്കുകയും ചെയ്തു. 10273 പേരാണ് സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.