ന്യൂഡൽഹി: തുഷാർ േമത്തയെ പുതിയ സോളിസിറ്റർ ജനറലായി നിയമിച്ച് കേന്ദ്രസർക്കാർ ഉത്തരവിറിക്കി. 10 മാസങ്ങൾക്ക് ശേഷമാണ് കേന്ദ്രസർക്കാർ സോളിസിറ്റർ നിയമനം നടത്തുന്നത്. നിലവിൽ തുഷാർ മേത്ത അഡീഷണൽ സോളിസിറ്റർ ജനറലാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 20ന് രഞ്ജിത് കുമാർ രാജിവെച്ചതോടെയാണ് സോളിസിറ്റർ ജനറൽ പദവിയിൽ ഒഴിവ് വന്നത്. എന്നാൽ, ഡിസംബർ മാസത്തിലാണ് രഞ്ജിത് കുമാറിെൻറ രാജി കേന്ദ്രസർക്കാർ അംഗീകരിച്ചത്. രാജി അംഗീകരിച്ചുവെങ്കിലും പകരം നിയമനം നടത്തിയിരുന്നില്ല.
ഗുജറാത്തിൽ നിന്നുള്ള മേത്ത 2014ൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് അഡീഷണൽ സോളിസിറ്റർ പദവിയിലെത്തിയത്. പ്രധാനപ്പെട്ട പല കേസുകളിലും കേന്ദ്രസർക്കാറിനായി മേത്ത ഹാജരായിട്ടുണ്ട്. ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 66എ വകുപ്പിനെതിരായ കേസിൽ കേന്ദ്രസർക്കാറിനായി ഹാജരായത് മേത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.