ന്യൂയോർക്ക്: ലോകത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച രാജ്യമായി യു.എസ്. രാജ്യത്ത് ഇതുവരെ 104,205 പേർക്കാണ് കോവിഡ് ബാധിച്ചത്. 1,701 ആളുകൾ മരണപ്പെട്ടു. 2,525 പേർ സുഖം പ്രാപിച്ചതായും റിപ്പോർട്ടുണ്ട്.
ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഒരു ലക്ഷത്തിലേെറ പേർക്ക് െവെറസ് ബാധസ്ഥിരീകരിക്കുന്നത്. ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ഇറ്റലിയിൽ 86,498 പേർക്കാണ് രോഗബാധയുള്ളത്. ഇവിടെ ഇതുവരെ 9,134 ആളുകളാണ് മരിച്ചത്.
കൊറോണ വൈറസിെൻറ ഉത്ഭവ കേന്ദ്രമായ ചൈനയിൽ രോഗബാധിതരുടെ എണ്ണം 81,394 ആയി. വൈറസ് വ്യാപനം നിയന്ത്രിച്ചുവെന്ന് ചൈന അവകാശപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം 54 പേർക്ക് വീണ്ടും കോവിഡ് 19 സ്ഥിരീകരിക്കുകയും മൂന്നുപേർ മരിക്കുകയും ചെയ്തു. 3,295 പേരാണ് ചൈനയിൽ വൈറസ് ബാധ മൂലം മരണപ്പെട്ടത്.
കോവിഡ് മരണസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന സ്പെയിനിൽ 65,719 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ പുതിയ കോവിഡ് കേസുകളോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പ്രതീക്ഷ നൽകുന്നു. ഇവിടെ 5,138 പേരാണ് മരിച്ചത്.
ലോകത്ത് 27,365 പേർ കോവിഡ് ബാധിച്ച് മരിച്ചു. 597,282 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചികിത്സ തേടിയ 133,363 പേർ രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.