ഉത്തർപ്രദേശിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ചു; കൊലപാതകമെന്ന് കുടുംബം

ലഖ്നോ: ഉത്തർപ്രദേശിൽ പൊലീസ് സ്റ്റേഷനിൽ യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാർക്ക് സസ്പെൻഷൻ. തലസ്ഥാനമായ ലഖ്നോവിൽ നിന്നും 270 കിലോ മീറ്റർ പടിഞ്ഞാറ് ഈതിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെയാണ് അൽതാഫിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നത്. പെൺകുട്ടിയെ തട്ടികൊണ്ടു പോയി നിർബന്ധിതമായി വിവാഹം ചെയ്തുവന്ന പരാതി അൽതാഫിനെതിരെ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സ്റ്റേഷനിലെത്തിയ ശുചിമുറിയിൽ പോയ അൽതാഫ് കുറേ സമയം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതിനെ തുടർന്ന് അവിടെ ചെന്ന് നോക്കിയപ്പോൾ ജാക്കറ്റ് ഉപയോഗിച്ച് ഇയാളെ പെപ്പിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അൽതാഫിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഈത് െപാലീസ് മേധാവി റോഹൻ പ്രമോദ് പറഞ്ഞു.

അതേസമയം, അൽതാഫിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് അൽതാഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് പിതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ അൽതാഫിന്‍റെ വിവരമറിയാൻ ചെന്നപ്പോൾ ഭീഷണിപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം മകൻ മരിച്ചുവെന്ന വാർത്ത ചില പ്രാദേശിക മാധ്യമപ്രവർത്തകർ വഴിയാണ് അറിഞ്ഞത്. തന്‍റെ മകൻ നിരപരാധിയാണെന്നും പിതാവ് പറഞ്ഞു. അൽതാഫിനെ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിലും പൊലീസ് വീഴ്ച വരുത്തിയെന്ന് കുടുംബം ആരോപിച്ചു.

Tags:    
News Summary - UP: Man accused of kidnapping dies in police custody, family alleges he was murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.