ന്യൂഡൽഹി: 2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത, ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന 77 കേസുകൾ ഒരു കാരണവും കാണിക്കാതെ ഉത്തർപ്രദേശ് സർക്കാർ പിൻവലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയിൽ. കലാപത്തിൽ ആകെ 510 കേസുകളാണ് എടുത്തതെന്നും 6869 പ്രതികളുണ്ടെന്നും, സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ വിജയ് ഹൻസാരിയക്കു വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു.
510 കേസുകളിൽ 175 എണ്ണത്തിൽ കുറ്റപത്രവും 165 എണ്ണത്തിൽ അന്തിമ റിപ്പോർട്ടും സമർപ്പിച്ചു. 170 കേസുകൾ റദ്ദാക്കുകയും ചെയ്തു. തുടർന്നാണ് 77 കേസുകൾ, സി.ആർ.പി.സിയിലെ 321ാം വകുപ്പ് പ്രകാരം പിൻവലിച്ചതായി സർക്കാർ അറിയിച്ചത്. പിൻവലിച്ചതു സംബന്ധിച്ച സർക്കാർ ഉത്തരവിൽ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതിലെ ഭൂരിഭാഗവും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ്. ഇങ്ങനെ പിൻവലിച്ച 77 കേസുകൾ ഹൈേകാടതി പുനരവലോകനം ചെയ്യേണ്ടതുണ്ട് എന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.