ന്യൂഡൽഹി: തമിഴ്നാട് മധുര ജില്ലയിലെ തിരുപ്പറകുണ്റം മലനിരകൾക്ക് മുകളിലുള്ള സിക്കന്ദർ ബാദുഷ ഔലിയ ദർഗയുടെ ഉടമസ്ഥതയിലുള്ള നെല്ലിത്തോപ്പ് പ്രദേശത്ത് റമദാൻ, പെരുന്നാൾ സമയങ്ങളിലല്ലാതെ മുസ്ലീങ്ങൾക്ക് പ്രാർഥാന നടത്താൻ അവകാശമില്ലെന്ന മദ്രാസ് ഹൈകോടതി വിധി റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി.
സിവിൽ കോടതി തീരുമാനമെടുക്കുന്നത് വരെ പ്രദേശത്ത് മൃഗബലി, പാചകം, മാംസാഹാരം കൊണ്ടുപോകൽ, വിളമ്പൽ എന്നിവ അനുവദിക്കാനാവില്ലെന്നും ഹൈകോടതി വിധിച്ചിരുന്നു. മതസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശം ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഹൈകോടതി വിധി ചോദ്യം ചെയ്ത് പ്രദേശത്തുകാരനായ ഇമാം ഹുസൈൻ സമർപ്പിച്ച ഹരജിയാണ്, ഹൈകോടതിയുടേത് സന്തുലനമായ വിധിയാണെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കാൻ വിസമ്മതിച്ചത്.
ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് പി.ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി. പ്രദേശത്ത് ഇതുവരെയും നിയമ-ക്രമ പ്രശ്‌നമുണ്ടായിട്ടില്ലെന്ന് ഹരജിക്കാർക്ക് വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചപ്പോൾ. അത്തരമൊരു പ്രശ്‌നം ഇല്ലായിരുന്നെങ്കിൽ സമാധാന സമിതി യോഗം നടക്കുമായിരുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ ഹൈകോടതി രണ്ടംഗ ബെഞ്ച് വിഷയത്തിൽ ഭിന്ന വിധി പുറപ്പെടുവിച്ചരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.