ന്യൂഡൽഹി: 10 കോടി ഹെക്ടർ തരിശു ഭൂമി തിരിച്ചുപിടിക്കാൻ െഎക്യരാഷ്ട്രസഭാ കൺവെൻ ഷനിൽ ലോകരാജ്യങ്ങൾ ധാരണയിലെത്തി. 2030ഓടെ 2.6 കോടി ഹെക്ടർ തരിശുഭൂമി തരംമാറ്റി ഉപയ ോഗയോഗ്യമാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യ ക്തമാക്കി. ഭൂമി മരുപ്പറമ്പാകുന്നതിനെ നേരിടാനുള്ള െഎക്യരാഷ്ട്ര സഭയുടെ 14ാമത് അ ന്തർദേശീയ കൺവെൻഷനിലാണ് (കോപ്14) ലോകരാജ്യങ്ങൾ ഇതു സംബന്ധിച്ച് ധാരണയിലെത്തി യത്.
നോയ്ഡയിലെ അന്തർേദശീയ കൺവെൻഷൻ സെൻററിൽ െഎക്യരാഷ്ട്ര സഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ആമിന മുഹമ്മദിെൻറ അധ്യക്ഷതയിലായിരുന്നു വിവിധ രാഷ്ട്ര പ്രതിനിധികൾ പെങ്കടുത്ത കൂടിയാലോചന. ആഫ്രിക്കൻ ഭൂമിയുടെ 65ശതമാനവും മരുപ്പറമ്പായി മാറിക്കഴിഞ്ഞുവെന്ന് കൺവെൻഷൻ വിലയിരുത്തി. ഇതിനെ നേരിടാൻ ലോകവ്യാപകമായി മൂന്നിന പരിപാടിക്ക് രൂപം നൽകി.
10 കോടി ഹെക്ടർ തരിശു ഭൂമി തരംമാറ്റി ഉപയോഗ യോഗ്യമാക്കുക, പരിസ്ഥിതി സൗഹൃദമുള്ള പ്രാദേശിക ഉൽപാദകർക്ക് ലോക വിപണിയിലേക്ക് വഴിയൊരുക്കി ഒരു കോടി ഹരിത തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ശുദ്ധ ഉൗർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുകയും പ്രാദേശിക സമ്പദ്വ്യവസ്ഥകളെ ശക്തിപ്പെടുത്തുകയും ഭൂമി ഉൽപാദനക്ഷമമാക്കുകയും ചെയ്യുക എന്നിവയാണ് മൂന്നിന പരിപാടി. പൊതുമേഖലയിൽനിന്നും സ്വകാര്യ മേഖലയിൽനിന്നും ഇതിനായി സാമ്പത്തികവും സാേങ്കതികവുമായ ഉറവിടങ്ങൾ തേടും.
തരിശു ഭൂമിയെ വീണ്ടെടുക്കുന്നതിനുള്ള ചർച്ചയിൽ ജലക്ഷാമം, ജലനിരപ്പ് താഴൽ എന്നിവ ഉൾപ്പെടുത്തണമെന്നും മോദി പറഞ്ഞു. ഒരിക്കൽ മാത്രം ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ അവസാനിപ്പിക്കാറായി. ഇന്ത്യ അതിനോട് ഗുഡ്ബൈ പറയാനൊരുങ്ങുകയാണ്. തരിശ് ഭൂമി തരം മാറ്റാൻ ഇന്ത്യ നേരത്തേ തീരുമാനിച്ചിരുന്നത് 2.1കോടി ഹെക്ടർ ആയിരുന്നു.
അത് 2.6 കോടി ഹെക്ടർ ആക്കി വർധിപ്പിക്കുമെന്നും മോദി പറഞ്ഞു. 196 രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ െഎക്യരാഷ്ട്ര സഭയുടെ വിവിധ ഏജൻസി തലവന്മാർ തുടങ്ങിയവർ അന്തർദേശീയ കൺവെൻഷനിൽ പെങ്കടുക്കുന്നുണ്ട്. സെപ്റ്റംബർ രണ്ടിന് തുടങ്ങിയ യു.എൻ കൺവെൻഷൻ 13ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.