മുംബൈ: ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാറിന് ഉടൻ അധികാരം നഷ്ടപ്പെടുമെന്ന് ശിവസേന നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ഷിൻഡെ-ബി.ജെ.പി സർക്കാർ ജനങ്ങളുടെ പണം പാഴാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജൽനയിലെ ബഡ്നപൂരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'നിലവിലെ സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾക്കറിയാം. ഭരണഘടനാവിരുദ്ധമായ ഈ സർക്കാർ അധികകാലം നിലനിൽക്കില്ല. ഇത് ഉടനെ വീഴും' -ആദിത്യ താക്കറെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാനും മുഖ്യമന്ത്രി ഷിൻഡെയെ അദ്ദേഹം വെല്ലുവിളിച്ചു. ശിവസേനയുടെ 16 വിമത എം.എൽ.എമാരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ഫെബ്രുവരി 14ന് സുപ്രീം കോടതി വാദം കേൾക്കാനിരിക്കെയാണ് ആദിത്യ താക്കറെയുടെ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.