ന്യൂഡൽഹി: വ്യക്തികളെയും ഭീകരപ്പട്ടികയിൽപ്പെടുത്താൻ സർക്കാറിന് അധികാരം നൽകുന്നതടക്കമുള്ള യു.എ.പി.എ നിയമത് തിലെ വിവാദ േഭദഗതികൾക്കെതിരെ സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. ഭരണഘടനയുടെ 14ഉം 19ഉം 21ഉം വകുപ്പുകൾ ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളാണ് കേന്ദ്ര സർക്കാർ കൊണ്ടു വന്ന നിയമഭേദഗതിയിലൂടെ ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന് ഡൽഹിയിലെ സജൽ അശ്വതി സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു.
വിചാരണയും കോടതിവിധിയും കൂടാതെ ഒരാൾക്ക് ഭീകരപട്ടം ചാർത്തുന്നത് അന്തസ്സോടെ ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന് വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭീകരതയെ േനരിടാനെന്ന പേരിൽ വിയോജിപ്പിനുള്ള അവകാശത്തിന്മേൽ നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ നോക്കിയത്. ഒരാളെ ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള വ്യക്തമായ കാരണം പോലും നിയമത്തിൽ സർക്കാർ വ്യക്തമാക്കാതിരുന്നത് അതുകൊണ്ടാണ്. വികസിച്ചുവരുന്ന ഒരു ജനാധിപത്യ സമൂഹത്തിന് അപകടകരമാണിതെന്നും ഹരജി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.