കോവിഡ് തടയാൻ കർഫ്യു ഏർപ്പെടുത്തുമെന്ന് സർക്കാർ; സാധനങ്ങൾ വാങ്ങാൻ കൂട്ടത്തോടെ തെരുവിലിറങ്ങി ജനം

അഹമദാബാദ്: കോവിഡ് വ്യാപനം തടയാൻ രാത്രികാല കർഫ്യു ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഹമദാബാദിൽ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി. വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ വരെ കർഫ്യു ഏർപ്പെടുത്തുമെന്നായിരുന്നു സർക്കാർ ഉത്തരവ്. വ്യാഴാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച സർക്കാറിൻെറ നിർദേശം പുറത്ത് വന്നത്. ഇതേ തുടർന്ന് വെള്ളിയാഴ്ച രാവിലെ സാധനങ്ങൾ വാങ്ങാനായി ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

അഹമദാബാദ് നഗരത്തിൽ മാത്രമാണ് രാത്രികാല കർഫ്യു ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് പുതുതായി ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനമില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രതികരിച്ചു. ജനങ്ങൾ മാസ്ക് ധരിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്ന് പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അഹമ്മദാബാദിൽ നവംബർ 23 മുതൽ സ്കൂളുകൾ തുറക്കേണ്ടെന്നും ഗുജറാത്ത് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അഹമ്മാദാബാദിലേക്ക് മാത്രമായി 600ഓളം ആരോഗ്യപ്രവർത്തകരേയും അധികമായി നിയമിച്ചിട്ടുണ്ട്.

Tags:    
News Summary - Two-day curfew orders trigger panic buying in Ahmedabad; Gujarat CM says 'no fresh lockdown'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.