ബംഗളൂരു: മൈസൂരു ഹൈവേയിലെ ചന്നപട്ടണയിൽ കെ.എസ്.ആർ.ടി.സി ബസിനുനേരെ യുവാവിെൻറ അതിക്രമം. ഇരുചക്ര വാഹനം വിലങ്ങന െയിട്ട് ബസ് തടഞ്ഞ യുവാവ് ഡ്രൈവറെ മർദിക്കാൻ ശ്രമിച്ചു. ബംഗളൂരുവിൽനിന്ന് തലശ്ശേരിയിലേക്ക് പോയ സൂപ്പർ എക് സ്പ്രസാണ് തടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30ഒാടെയാണ് സംഭവം. സംഭവത്തിെൻറ വിഡിയോ ദൃശ്യം യാത്രക്കാരിലൊരാൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു.
ബസ് ചന്നപട്ടണ ഭാഗത്തെത്തിയപ്പോൾ വിജനമായ സ്ഥലത്തുവെച്ച് യുവാവ് കൈകാണിക്കുകയായിരുന്നു. പന്തികേട് തോന്നി ൈഡ്രവർ ബസ് നിർത്താതെ പോയതായി യാത്രക്കാർ പറഞ്ഞു. യുവാവ് നിന്നിടത്ത് രണ്ട് ബൈക്കും ഒരു ഒമ്നി വാനുമുണ്ടായിരുന്നത്രെ. ഇതാണ് ഡ്രൈവർക്ക് സംശയം തോന്നാനിടയാക്കിയത്. ഇതോടെ നമ്പർ പ്ലേറ്റില്ലാത്ത ബുള്ളറ്റിൽ ബസിനെ പിന്തുടർന്ന യുവാവ് ബസിന് മുന്നിൽ ബൈക്ക് വിലങ്ങനെയിട്ട് യാത്ര തടസ്സപ്പെടുത്തി. ബസിെൻറ ചില്ലുകൾ തകർക്കാനും ഡ്രൈവറെ മർദിക്കാനും ശ്രമംനടത്തി. പലവട്ടം ഇതാവർത്തിച്ചു.
എന്നാൽ, ഹൈവേ പൊലീസ് എത്തുന്നതുവരെ ബസ് ജീവനക്കാർ വാതിൽതുറന്നില്ല. പൊലീസ് എത്തിയപ്പോഴാകെട്ട തെൻറ ബൈക്കിൽ ബസിടിച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. ബസിലുള്ളവരുടെ യാത്ര മുടങ്ങുമെന്നായതോടെ പൊലീസിനെ കാര്യം ബോധിപ്പിച്ചശേഷം പരാതിനൽകാതെ യാത്ര പുറപ്പെടുകയായിരുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു-മൈസൂരു റൂട്ടിലും മൈസൂരു-ഹുൻസൂരു റൂട്ടിലും മൈസൂരു-ഗുണ്ടൽപേട്ട് റൂട്ടിലും മലയാളികളായ രാത്രി യാത്രക്കാർക്കുനേരെ അതിക്രമങ്ങൾ അരങ്ങേറാറുണ്ട്.
മുമ്പ് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി യാത്രക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണവും കവർന്നിരുന്നു. കഴിഞ്ഞമാസം കെേങ്കരി സാറ്റലൈറ്റിനടുത്ത് മൂന്നംഗ ഗുണ്ടാസംഘം കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ തലക്കടിച്ച് പരിക്കേൽപിച്ചിരുന്നു. കേരളത്തിലേക്കുള്ള ചരക്കുലോറികൾക്കുനേരെയും അക്രമങ്ങൾ നടക്കാറുണ്ടെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.