ന്യൂഡൽഹി: ലൈംഗിധാക്ഷിപേങ്ങൾ സാമൂഹ്യമീഡയയിലൂടെ തുറന്നുപറയുന്ന ‘മീ ടു’ കാമ്പയിന് പിന്തുണയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രി എം.ജെ അക്ബർ ഉൾപ്പെടെയുള്ള പ്രമുഖർ ‘മീ ടു’ വിൽ കുടുങ്ങിയ സാഹചര്യത്തിലാണ് സ്ത്രീകൾ സത്യം ഉച്ചത്തിൽ വിളിച്ചു പറയണമെന്ന ഉപദേശവുമായി രാഹുൽ രംഗത്തെത്തിയിരിക്കുന്നത്.
''സ്ത്രീകളോട് ബഹുമാനത്തോടെയും അന്തസോടെയും എങ്ങനെ പെരുമാറണമെന്ന് എല്ലാവരും മനസിലാക്കേണ്ട സമയമാണിത്. തുറന്നു പറയാതെ ഒതുക്കിവെക്കുന്നവർക്ക് ഇടം ഇല്ലാതാവുകയാണ്. മാറ്റത്തിനായി സത്യം ഉറക്കെ, വ്യക്തമായി വിളിച്ചു പറയുകയാണ് വേണ്ടത്’’ -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രി എം.ജെ അക്ബറിനു നേരെ മാധ്യമപ്രവർത്തകയാണ് ലൈംഗികാരോപണം ഉന്നയിച്ചത്. പിറകെ നിരവധി സ്ത്രീകൾ അക്ബറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ അക്ബർ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.