ന്യൂഡൽഹി: പൗരത്വഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇതിനെക്കുറിച് ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തിട്ടില്ലെന്നും യു.എസ് പ്രസിഡൻ റ് ഡോണൾഡ് ട്രംപ്. സി.എ.എയെകുറിച്ച് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ അവരുടെ ജനങ്ങൾക്ക് ശരിയായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷ. ഈ വിഷയം ഇന്ത്യയുടെ തീരുമാനത്തിനു വിടാനാണ് ആഗ്രഹിക്കുന്നത് -ട്രംപ് പറഞ്ഞു.
രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് വിരാമം കുറിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
ഇന്ത്യയിലെ മത സ്വാതന്ത്ര്യം നരേന്ദ്ര മോദിയുമായി ചർച്ചചെയ്തെന്നും എല്ലാവർക്കും മത സ്വാതന്ത്ര്യം വേണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി. അതിനുവേണ്ടി ഇന്ത്യ കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഡൽഹിയിലെ ഒറ്റപ്പെട്ട ആക്രമണങ്ങളെകുറിച്ച് ചർച്ച ചെയ്തിട്ടില്ല. അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു.
പാകിസ്താനിൽനിന്നുള്ള തീവ്രവാദ പ്രവർത്തനങ്ങളെകുറിച്ചും തങ്ങൾ ദീർഘമായി സംസാരിച്ചു. അതൊരു പ്രശ്നം തന്നെയാണ്. തീവ്രവാദം അമർച്ചചെയ്യാൻ അപാകിസ്താൻ ശ്രമിക്കുന്നുണ്ട്. തനിക്കാവുന്നത് ചെയ്യാൻ തയാറുമാണ്. ഇംറാൻ ഖാനുമായും നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് വ്യക്തമാക്കി.
കശ്മീർ വലിയൊരു പ്രശ്നമാണ്. ഇന്ത്യക്കും പാകിസ്താനുമിടയിലെ മുള്ളാണ് കശ്മീർ. എന്നാൽ, ഏതൊരു വിഷയത്തിനും രണ്ടു വശങ്ങളുണ്ടാവും. കശ്മീർ വിഷയത്തിൽ മാധ്യസ്ഥ്യം വഹിക്കാൻ തയാറാണെന്നും ട്രംപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.