ന്യൂഡൽഹി: സി.ബി.െഎ ഡയറക്ടർ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കിയാണെന് ന് അലോക് വർമ. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ, അടിസ്ഥാന രഹിതമായ, ബാലിശമായ ആരോപണങ്ങൾ അടിസ്ഥാ നമാക്കിയാണ് തന്നെ സ്ഥലം മാറ്റിയതെന്ന് അലോക് വർമ ആരോപിച്ചു. സുപ്രീംകോടതി വിധി പ്രകാരം സി.ബി.െഎ ഡയറക് ടറായി ചുമതലയേറ്റ് മണിക്കൂറുകൾക്കുള്ളിൽ ഉന്നതാധികാര സമിതി പുറത്താക്കിയതിനു പിറകെ സംസാരിക്കുകയായിരുന്നു അദ ്ദേഹം.
വ്യാഴാഴ്ച യോഗം ചേർന്ന സമിതി രണ്ടര മണിക്കൂർ ചർച്ചക്കുശേഷമാണ് നിർണായക തീരുമാനമെടുത്തത്. ഡയറക്ടറുടെ താൽക്കാലിക ചുമതല എം. നാഗേശ്വര റാവുവിന് തന്നെ നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷത്തുനിന്ന് കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയിക്കു പകരം ജസ്റ്റിസ് എ.കെ. സിക്രി എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്. ചീഫ് വിജിലൻസ് കമീഷണറുടെ റിപ്പോർട്ടിൽ പറയുന്ന അഴിമതിയും ഗുരുതര കൃത്യവിലോപവുമടക്കം എട്ട് ആേരാപണങ്ങളുടെ അടിസ്ഥാനത്തിലാണ് വർമയെ പുറത്താക്കിയത്.
രാജ്യത്തെ പ്രധാന അന്വേഷണ ഏജൻസിയായ സി.ബി.െഎയുടെ പ്രവർത്തന സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കപ്പെടണമെന്ന് അലോക് വർമ പറഞ്ഞു. ബാഹ്യ സമ്മർദ്ദമില്ലാതെ പ്രവർത്തിക്കാൻ സി.ബി.െഎക്ക് ആകണം. സി.ബി.െഎയെ തകർക്കാനുള്ള ശ്രമങ്ങൾ നടക്കുേമ്പാഴും സ്ഥാപനത്തിെൻറ സമഗ്രത കാത്തുസൂക്ഷിക്കാൻ താൻ ശ്രമിച്ചിരുന്നു. 2018 ഒക്ടോബർ 23 ലെ കേന്ദ്രസർക്കാർ, സി.വി.സി ഉത്തരവുകൾ അധികാരപരിധി കടന്നിട്ടുള്ളവയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്നോട് വിദ്വേഷമുള്ള വ്യക്തി ഉന്നയിച്ച ആരോപണം വിശ്വസിച്ച് തന്നെ സ്ഥലം മാറ്റിയത് ദുഃഖകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സി.ബി.െഎ ഡയറക്ടർ എന്ന നിലയിൽ തെൻറ ഭാവി പ്രവർത്തനങ്ങൾ നിശ്ചയിക്കാനുള്ള അധികാരം ഉന്നതാധികാര സമിതിക്കായിരുന്നു. ആവശ്യപ്പെടുകയാണെങ്കിൽ ഇനിയും സ്ഥാപനത്തിെൻറ സത്യസന്ധത ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.