ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കൊലയാളി പരിശീലനത്തിനായി ഉപയോഗിച്ച തോക്ക് കണ്ടെത്തി. മഹാരാഷ്ട്ര തീവ്രവാ ദവിരുദ്ധ സേന കഴിഞ്ഞവർഷം ആഗസ്റ്റിൽ പിടിച്ചെടുത്ത അനധികൃത തോക്കുകളിൽ ഒന്ന് കർണാടകയിലെ ബെളഗാവിയിലെ ആയുധപരിശ ീലന കേന്ദ്രത്തിൽനിന്നു കണ്ടെത്തിയ തിരകളുമായി ചേർന്നതായാണ് ഫോറൻസിക് സംഘത്തിെൻറ കണ്ടെത്തൽ. പരിശീലനത്തിനായി ഉപയോഗിച്ച തോക്ക് കണ്ടെത്തിയെങ്കിലും ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച 7.65 എം.എമ്മിെൻറ നാടൻതോക്ക് ഇനിയും കണ്ടെത്താനായിട്ടില്ല.
കൊലപാതകം നടത്തുന്നതിനായി ഉപയോഗിച്ച തോക്കിന് സമാനായ 7.65 എം.എം നാടൻതോക്കു തന്നെയാണ് പരിശീലനത്തിനായി ഉപയോഗിച്ചത്. ഗൗരി ലങ്കേഷിെൻറ കൊലയാളിയായ പരശുറാം വാഗ്മറെക്കും മറ്റൊരു പ്രതിയായ ഗണേഷ് മിസ്കിനും ബെളഗാവിയിലെ വനമേഖലയിലെ ഫാമിലാണ് ആയുധപരിശീലനം നൽകിയിരുന്നത്. ഇവിടെനിന്നു തിരകളും വെടിയുണ്ടകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ തിരകളും മഹാരാഷ്ട്രയിൽനിന്നു കണ്ടെത്തിയ തോക്കുകളുമായാണ് ഫോറൻസിക് വിഭാഗം പരിശോധിച്ചത്. തുടർന്നാണ് പരിശീലനത്തിന് ഉപയോഗിച്ച തോക്കാണിതെന്ന് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.