സിഗ്നൽ തെറ്റി: മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ എത്തിയത് മധ്യപ്രദേശിൽ

മുംബൈ: സിഗ്നൽ തെറ്റിയതിനെ തുടർന്ന് മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിൻ എത്തിച്ചേർന്നത് മധ്യപ്രദേശിൽ. ഡല്‍ഹിയില്‍ നിന്നും 1500 യാത്രക്കാരുമായി മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിനാണ് 160 കിലോമീറ്ററോളം വഴി തെറ്റി ഒാടി മധ്യപ്രദേശിലെത്തി നിന്നത്.  തിങ്കളാഴ്ച ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കർഷക പ്രതിഷേധ റാലിയിൽ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് റെയില്‍വേയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥ മൂലം പെരുവഴിയിലായത്. 

ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് കർഷകർക്കായുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്‌റ്റേഷനിലെത്തിയിരുന്നു. മഥുര സ്റ്റേഷനിൽ നിന്ന് നിഗ്നൽ തെറ്റിയതിനെ തുടർന്ന് വഴി മാറിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിടുകയായിരുന്നു. 

ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്‌റ്റേഷനില്‍ നിന്നും തെറ്റായ സിഗ്നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്നാണ് ലോക്കോപൈലറ്റിെൻറ വിശദീകരണം. ബുധനാഴ്ച വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ മണിക്കൂറുകൾ വൈകി വ്യാഴാഴ്ച രാവിലെയാണ് സ്ഥലത്തെത്തുക. 

1494 കർഷകരാണ് ട്രെയിനിലുണ്ടായിരുന്നത്. യാത്രക്കാരിൽ  200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന മഹാരാഷ്ട്രയിൽ നിന്ന് പ്രത്യേക ട്രെയിന്‍ ബുക്കു ചെയ്തത്.
 

Tags:    
News Summary - Train Headed For Maharashtra Lands up in Madhya Pradesh After Wrong Signal, Hundreds of Farmers Stranded- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.