തിരുവനന്തപുരം: വാഹന നിയമലംഘനത്തിലുള്ള പിഴത്തുക എത്രവേണമെന്ന് സംസ്ഥാനങ്ങൾക ്ക് തീരുമാനിക്കാമെന്ന കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രസ്താവനക്ക് പിന്നാല െ പിഴത്തുകയുടെ കാര്യത്തിൽ ഇളവിനും വ്യക്തതക്കും സർക്കാർ നടപടി തുടങ്ങി. കേന്ദ്രമന്ത ്രിയുടെ പ്രസ്താവന കൊണ്ട് മാത്രം പിഴ കുറയ്ക്കാൻ കഴിയില്ലെങ്കിലും ഇക്കാര്യത്തിൽ കേന്ദ ്രത്തിൽനിന്ന് വിജ്ഞാപനമോ ഉത്തരവോ ഇറങ്ങേണ്ടതുണ്ട്.
നിലവിലെ കേന്ദ്രനിയമഭേദ ഗതിയിൽ സംസ്ഥാനങ്ങൾ പിഴഇളവ് തീരുമാനിക്കുന്നതിനുള്ള വ്യവസ്ഥകളില്ലെന്നാണ് ഗതാഗത വകുപ്പിെൻറ വിലയിരുത്തൽ. ഇൗ സാഹചര്യത്തിലാണ് കേന്ദ്ര വിജ്ഞാപനമോ ഉത്തരവോ സംസ്ഥാനം പ്രതീക്ഷിക്കുന്നത്.ഉയർന്ന പിഴക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് പിഴത്തുക സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്ന് കേന്ദ്രം അറിയിച്ചത്. പുതുക്കിയ ഉത്തരവ് വരുന്നത് വരെ സംസ്ഥാനത്ത് കനത്തപിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേന്ദ്രം പുതിയ ഉത്തരവിലൂടെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ബോധവത്കരണം തുടരുമെന്നും മന്ത്രി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
ഫലത്തിൽ ഗതാഗത കുറ്റങ്ങൾക്കുള്ള പിഴക്കാര്യത്തിൽ ഏർപ്പെടുത്തിയ ‘ഒാണം ഒാഫർ’ തുടരാനാണ് സാധ്യത. ഇതിനിടെ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കാര്യങ്ങളിലെ വ്യക്തതക്കും തുടർനടപടികൾക്കുമായി ഇൗമാസം 16ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉയർന്ന പിഴയിൽ സംസ്ഥാനങ്ങൾക്ക് ഇളവരുത്തൽ സാധ്യമാണോ എന്ന കാര്യവും യോഗം പരിശോധിക്കും.
ഇതിനുപുറമേ നിശ്ചിത തുകയായി പറയാത്തതും എന്നാൽ പരിധി വ്യക്തമാക്കിയതുമായ പിഴകൾ ഏറ്റവും കുറഞ്ഞ നിരക്കിൽ നിജപ്പെടുത്തുന്നതിനുള്ള വിജ്ഞാപന നടപടികൾ സമാന്തരമായി നിയമവകുപ്പിൽ നടക്കുകയാണ്. ഇതുസംബന്ധിച്ച കൃത്യമായി വിവരവും 16ലെ യോഗത്തിന് ശേഷം ലഭിക്കും.
അതിനിടെ, പിഴത്തുകയിൽ ഇളവ് ആവശ്യപ്പെട്ട് കൂടുതൽ സംസ്ഥാനങ്ങൾ രംഗത്തെത്തി. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്ര, ബിഹാർ, ഗോവ സംസ്ഥാനങ്ങളാണ് ഇൗ ആവശ്യം ഉന്നയിച്ചത്. എതിർപ്പുന്നയിെച്ചങ്കിലും പുതുക്കിയ നിരക്കിലുള്ള പിഴ ചുമത്താൻ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ഗോവ വിജ്ഞാപനമിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.