ചെന്നൈ: സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടും തമിഴ്നാട്ടിലെ അഞ്ച് നഗരങ്ങളിൽ ശനി യാഴ്ച ജനം കൂട്ടമായി കടകളിലെത്തി. ഇവരെ നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. 26 ന് രാവിലെ ആറ് മുതൽ 29ന് രാത്രി ഒമ്പതുവരെയാണ് ചെന്നൈ, കോയമ്പത്തൂർ, സേലം, തിരുപ്പൂർ, മധു ര നഗരങ്ങളിൽ ലോക്ഡൗൺ കർക്കശമാക്കിയത്. ഇതേത്തുടർന്നാണ് ശനിയാഴ്ച രാവിലെ മു തൽ ചന്തകളിലും വ്യാപാരേകന്ദ്രങ്ങളിലൂം ജനം തടിച്ചുകൂടിയത്.
മാസ്ക് ധരിക്കാതെ യാണ് മിക്കവരും എത്തിയത്. ഗതാഗതക്കുരുക്കുമുണ്ടായി. തിരക്ക് നിയന്ത്രിക്കാനാവാതെ പ ൊലീസ് നിസ്സഹായരായി നിൽക്കുകയായിരുന്നു. വ്യാപാരികൾ വൻ വില ഇൗടാക്കിയതായും പരാതിയുയർന്നു. കോവിഡ് വ്യാപകമായി പടരുന്നത് കണക്കിലെടുത്താണ് സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്നത്.
മുംബൈയിൽ ശനിയാഴ്ച 12 മരണം
നഗരത്തിൽ ശനിയാഴ്ച കോവിഡുമൂലം 57 കാരനായ പൊലീസ് കോൺസ്റ്റബ്ൾ ഉൾെപ്പടെ 12 പേർ മരിച്ചു. പുതുതായി 281രോഗികളെ കണ്ടെത്തുകയും ചെയ്തു. ഇതോടെ, നഗരത്തിലെ രോഗികളുടെ എണ്ണം 4870ഉം മരണം 191ഉം ആയി ഉയർന്നു. 96 പൊലീസുകാർക്കാണ് ഇതുവരെ നഗരത്തിൽ രോഗം ബാധിച്ചത്. താണെയിലെ ആശുപത്രിയിൽ കഴിയുന്ന മഹാരാഷ്്ട്ര ഭവന മന്ത്രി ജിതേന്ദ്ര അവാദ് സുഖംപ്രാപിക്കുന്നതായി അടുത്തവൃത്തങ്ങൾ പറഞ്ഞു. നഗരത്തിലെ കോവിഡ് ഹോട്സ്പോട്ടായ ധാരാവി ചേരിയിൽ 220 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 14 പേർ മരിക്കുകയും ചെയ്തു.
കുടുംബത്തിലെ 18 പേർക്ക് രോഗം
ഉത്തർപ്രദേശിലെ സന്ത്കബീർ നഗറിൽ ഒരു കുടുംബത്തിലെ 18 പേരടക്കം 19 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ജില്ലയിലെത്തിയ ദാറുല്‍ ഉലൂം ദയൂബന്ദ് വിദ്യാർഥിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. വിദ്യാർഥിയുടെ കുടുംബാംഗങ്ങളെയും അടുത്ത ബന്ധുക്കളെയും സമ്പർക്കവിലക്കിലാക്കുകയും ചെയ്തു. പരിശോധനാഫലം വന്നപ്പോഴാണ് 18 പേർക്ക് രോഗമുണ്ടെന്ന് അറിഞ്ഞത്.
ഗുജറാത്തിൽ സ്ഥിരീകരണ എണ്ണം കുറയുന്നു
ഏപ്രിൽ 23ന് അവസാനിച്ച ആറുദിവസത്തിൽ ഗുജറാത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിൽ കുറവ്. ഏപ്രിൽ14ന് 617 ആയിരുന്നത് 17ന് ഇരട്ടിയായെങ്കിലും(1271) ഏപ്രിൽ 23ന് രോഗികളുടെ എണ്ണം 1352 ആണ്. രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് ഏറ്റവും വർധനയുണ്ടായ സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 33ൽ 30 ജില്ലകളിലും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡോക്ടർക്ക് കോവിഡ്
അലിഗഢ് മുസ്ലിം സർവകലാശാലയിലെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു ഡോക്ടർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഡോക്ടർക്ക് കോവിഡ് രോഗികളുമായി ബന്ധമുണ്ടായിരുന്നില്ല, െഎസൊലേഷൻ വാർഡിലും ഡ്യൂട്ടിയിലുണ്ടായിരുന്നില്ല.
ഇതേ െമഡിക്കൽ കോളജിലെ മറ്റൊരു ഡോക്ടർക്ക് ഒരാഴ്ച മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം ബാധിച്ച ഡോക്ടർമാരുടെ പേര് വെളിപ്പെടുത്തരുതെന്ന് റസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.