Representative Image

ഛത്തീസ്ഗഡിൽ 50ലേറെ മാവോവാദികൾക്ക് കോവിഡെന്ന് പൊലീസ്

റായ്പുർ: മുതിർന്ന നേതാക്കൾ ഉൾപ്പെടെ 50ൽ അധികം മാവോവാദികൾക്ക് കോവിഡ് ബാധിച്ചതായി ഛത്തീസ്ഗഡ് പൊലീസ്. രോഗം സ്ഥിരീകരിച്ചവർ സുക്മ, ബിജാപൂർ പ്രദേശങ്ങളിലെ ഒളിത്താവളങ്ങളിൽ കഴിയുന്നതായാണ് വിവരം.

50ൽ അധികം മാവോവാദികൾ കോവിഡിൻറെ പിടിയിൽെപ്പട്ട് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന് ബസ്തർ േറഞ്ച് ഐ.ജി സുന്ദരരാജ് പി. 'ദ പ്രിൻറി'േനാട് പറഞ്ഞു. ബിജാപുർ, സുക്മ ജില്ലകളിലെ ജാഗർഗുണ്ട, ബസഗുഡ, ക്രിസ്താരം, പാമേഡ് തുടങ്ങിയ മാവോവാദി ബെൽറ്റുകളിലാണ് അവർ കഴിയുന്നത്.

രോഗികളിൽ പലർക്കും കോവിഡ് ലക്ഷണങ്ങളും ശ്വാസതടസവുമുണ്ട്. തലക്ക് 25 ലക്ഷം പ്രഖ്യാപിച്ച മൂന്ന് നേതാക്കളും രോഗബാധിതരിൽ ഉൾപ്പെടുമെന്ന് ദന്തേവാഡ എസ്.പി അഭിഷേക് പല്ലവ പറഞ്ഞു.

'കോവിഡ് ബാധിതയായ മാവോവാദി നേതാവ് സുജാതയുടെ ആരോഗ്യനില വഷളാണ്. അവർക്ക് ശ്വസിക്കാനോ ചലിക്കാനോ സാധിക്കുന്നില്ല. 2019ൽ രാമണ്ണയുടെ മരണം മുതൽ മാവോവാദികളുടെ അപ്രഖ്യാപിത നേതാവാണ് സുജാത. അവർക്കുപുറമെ, മാവോവാദി നേതാവ് ദിനേഷ്, ദർഭ വാലി കമ്മിറ്റി സെക്രട്ടറി ജയ്ലാൽ, സോമ്ദു തുടങ്ങിയവരും കോവിഡ് ബാധയെത്തുടർന്ന് കഷ്ടപ്പെടുകയാണ്. ഇവർക്ക് സർക്കാർ 10 ലക്ഷം രൂപ വിലയിട്ടിരുന്നു' -പല്ലവ പറഞ്ഞു.

കോവിഡിന് പുറമെ ഭക്ഷ്യവിഷബാധയും മാവോവാദികൾക്കിടയിൽ വില്ലനാകുന്നുണ്ടെന്നാണ് വിവരം. മാവോവാദി നേതാക്കൾ ഓൺൈലനായി ഡോക്ടർമാരിൽനിന്ന് ചികിത്സ തേടുന്നുണ്ടെന്നാണ് വിവരമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാൾ പറഞ്ഞു. വിഡിയോ കോളിലുടെ അവർ ഡോക്ടർമാരെ കണ്ട് ചികിത്സ തേടിയിരുന്നു. സുക്മയിലെ കോണ്ട പ്രദേശത്തുനിന്ന് അവർ 150 ഓളം പി.പി.ഇ കിറ്റുകളും 200ഓളം കോവിഡ് വാക്സിനും ശേഖരിച്ചിട്ടുണ്ടെന്നും മുതിർന്ന നേതാക്കൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പിൽ ആശങ്ക പടർന്നിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Tags:    
News Summary - Top Maoist trio severely ill with Covid, say Chhattisgarh Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.