കൊൽക്കത്ത: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി മുഖ്യമന്ത്രി എച്ച്.ഡി കുമ ാരസ്വാമി. കർണാടകത്തിൽ സർക്കാർ അപകടത്തിലാണെന്ന് കുമാരസ്വാമി പറഞ്ഞു. എന്നാൽ, സർക്കാർ വീഴുമെന്ന ആശങ്കയില്ല. എം.എ ൽ.എമാരെ വരുതിയിലാക്കാനുള്ള ബി.ജെ.പി ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് നേതൃത്വവുമായി എം.എൽ.എമാർക്കുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് പാർട്ടി കഴിഞ്ഞ ദിവസം വിളിച്ച നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് നാല് പേർ വിട്ടു നിന്നത്. എന്നാൽ, ഇൗ എം.എൽ.എമാരുമായി തനിക്ക് വ്യക്തിബന്ധങ്ങളുണ്ട്. ഇവർ തങ്ങളുടെ പക്ഷത്തേക്ക് തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. സ്വതന്ത്ര എം.എൽ.എമാരെ വിശ്വസിക്കരുതെന്ന് നേരത്തെ തന്നെ കോൺഗ്രസിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കുമാരസ്വാമി കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് നാല് എം.എൽ.എമാർ കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു. എം.എൽ.എമാരായ രമേഷ് ജാർക്കിഹോളി, ബി.നാഗേന്ദ്ര, ഉമേഷ് ജാദവ്, മഹേഷ് കുമഹ്താലി എന്നിവരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. രണ്ട് സ്വതന്ത്ര എം.എൽ.എമാർ ബി.ജെ.പി പക്ഷത്തേക്ക് എത്തിയതായും വാർത്തകളുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.