ലഖ്നോ: ദലിത് വിഭാഗത്തിൽപ്പെട്ടവർ ആണെങ്കിൽ കുട്ടികൾക്കുപോലും രക്ഷയില്ലെന്ന വാർത്തകളാണ് യോഗി ആദിത്യനാഥിെൻറ യു.പിയിൽനിന്നും വരുന്നത്. പൊലീസ് പിടികൂടി ജയിലിലടച്ച 15 വയസ്സ് മാത്രമുള്ള മകനെത്തേടി സ്റ്റേഷനിലെത്തിയ 62കാരനായ ധരംവീർ സിങ് പറയുന്നത് കേൾക്കുക. മകനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന ചോദ്യത്തിന് ‘‘ചാമർ വിഭാഗക്കാർ നല്ല തമാശക്കാർ തെന്നയാണെന്ന്’ പരിഹസിക്കുകയായിരുന്നുവത്രെ ആ പൊലീസുകാരൻ. ദലിത് പീഡന നിരോധന നിയമത്തിൽ വെള്ളംചേർത്തുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ഏപ്രിൽ രണ്ടിന് വിവിധ ദലിത് സംഘടനകൾ ആഹ്വാനംചെയ്ത ദേശീയ ബന്ദിെൻറ വേളയിലാണ് പൊലീസ് 15, 14, 12 വയസ്സുകളിലുള്ള മൂന്ന് കുട്ടികളെ അന്യായമായി പിടിച്ചുകൊണ്ടുപോയത്.
രണ്ടു മാസമായി ജയിലഴിക്കുള്ളിൽ തളർന്ന ജീവിതം തള്ളിനീക്കുകയാണ് ഇൗ മൂന്നുകുട്ടികളും. കൊലക്കുറ്റവും ക്രിമിനൽ ഗൂഢാലോചനയും അടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ‘ദ വയർ’ ആണ് അന്വേഷണാത്മക റിപ്പോർട്ടിങ്ങിലൂടെ ഇക്കാര്യങ്ങൾ പുറത്തുകൊണ്ടുവന്നത്. സിങ്ങിനും 60കാരിയായ ഭാര്യക്കും മൂന്ന് മക്കളാണ്. അതിൽ ഇളയ കുട്ടിയാണ് സച്ചിൻ. കോച്ചിങ് ക്ലാസുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാൻ അധ്യാപികയുടെ അടുത്ത് പോകവെ പൊലീസ് അറസ്റ്റു ചെയ്ത് കൊണ്ടുപോവുകയായിരുന്നു.
ജാദവ് ആണോ ചാമർ ആണോ എന്ന് അന്വേഷിച്ചശേഷമായിരുന്നുവത്രെ അറസ്റ്റ്. 20 വയെസ്സന്ന് വ്യാജമായി ചേർത്താണ് പൊലീസ് കേസ് എടുത്തത്. സ്കൂൾ സർട്ടിഫിക്കറ്റിലും ആധാറിലുമെല്ലാം സച്ചിെൻറ ജനന തീയതി 2003 ആഗസ്റ്റ് 25 ആണ്. തങ്ങൾ ഇൗ രേഖകൾ ഹാജരാക്കിയിട്ടും ജുവനൈൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പൊലീസുകാർ വിസമ്മതിക്കുകയാണെന്ന് മാതാപിതാക്കൾ പറയുന്നു. മീറതിലെ ജയിലിൽ മുതിർന്ന കുറ്റവാളികൾക്കൊപ്പമാണ് ബാലനെ അടച്ചിരിക്കുന്നത്. ‘ദലിതായിപ്പോയതാണ് എെൻറ കുട്ടി ചെയ്ത തെറ്റ്. ഞങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന’ ഇൗ പിതാവിെൻറ ചോദ്യത്തിന് അധികൃതർക്ക് മറുപടി നൽകുന്നില്ല. സച്ചിെൻറ മാതാവ് വീട്ടുവേല ചെയ്തുകിട്ടുന്ന തുച്ഛമായ തുകയാണ് ഇൗ കുടുംബത്തിെൻറ ആകെയുള്ള വരുമാനം. സാരൈകാസി സ്വദേശിയായ 40കാരിയും വികലാംഗയുമായ രോഷ്നിക്കും പറയാനുള്ളത് സമാന അനുഭവമാണ്. ഏപ്രിൽ രണ്ടു മുതൽ ഇവരുടെ 14കാരനായ മകൻ അജയ്യെയും ജയിലിൽ അടച്ചിരിക്കുകയാണ്. കരൾ രോഗത്തെത്തുടർന്ന് നാലുമാസം മുമ്പ് ഭർത്താവ് മരിച്ച രോഷ്നി നിലയില്ലാ വേദനയുടെ കയത്തിലാണിന്ന്.
17കാരിയായ മകളാണ് അന്നത്തിനുള്ള വക തേടുന്നത്. ക്രിക്കറ്റ് ബാൾ നിർമിക്കുന്ന ഫാക്ടറിയിലെ തൊഴിലാളിയാണവൾ. അജയിയെ മരുന്നുവാങ്ങാൻ പറഞ്ഞയച്ചതായിരുന്നു.
പിന്നീട്, അവൻ മടങ്ങിവന്നില്ലെന്ന് രോഷ്നി പറയുന്നു. രണ്ടുദിവസം കുട്ടിയെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അറസ്റ്റ് ചെയ്ത വിവരം പൊലീസ് അറിയിച്ചതുമില്ല. അവനെ ജുവനൈൽ ജയലിൽ അടച്ചെന്നാണ് പിന്നീട് അറിഞ്ഞത്. അജയിനും സച്ചിനുമൊപ്പം അറസ്റ്റിലായ 12കാരൻ അഭിഷേകും ജയിൽ മോചിതനായിട്ടില്ല. ഒരു സ്ഥലത്തുനിന്നും വെള്ളം കുടിക്കവെയാണ് അഭിഷേകിനെ പിടിച്ചുകൊണ്ടുപോയതെന്ന് മാതാവ് പറയുന്നു. തങ്ങൾ ദലിതരായതിനാലാണ് യോഗിയുടെ പൊലീസ് ഇങ്ങെന പീഡിപ്പിക്കുന്നതെന്ന് ഇവരും ആണയിടുന്നു. നിരപരാധികളായ ജനവിഭാഗങ്ങൾക്കെതിരിൽ ബി.ജെ.പിയും ആർ.എസ്.എസും പൊലീസുമായി ഒത്തുചേർന്ന് കളിക്കുകയാണെന്നും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.