കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കൊലപ്പെടുത്തുന്നയാൾക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത ് കത്ത്. അരാംബാഗിലെ തൃണമൂൽ കോൺഗ്രസ് എം.പി അപരുപ പോഡറിനാണ് ഭീഷണി കത്ത് ലഭിച്ചിരിക്കുന്നത്. തുടർന്ന് എ ം.പി ശ്രീരാംപുർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കത്തിൽ മമതയെ ദുര്‍മന്ത്രവാദിനി എന്നാണ് പരാമർശിച്ചിരിക്കുന്നത്. ഒപ്പം മോർഫ് ചെയ്ത ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. മമത മരിച്ചു കിടക്കുന്നത് കാണിച്ചുതരുന്നയാൾക്ക് ഒരു കോടിയെന്നാണ് വാഗ്ദാനം.
രജ്വീർ കില്ല എന്ന പേരിലാണ് കത്ത് എഴുതിയിരിക്കുന്നത്. ഫോൺ നമ്പറും കത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഈ നമ്പർ രാജ്വീർ കില്ല എന്ന പേരിൽ തന്നെയുള്ള ബിന്ധാനഗർ സ്വദേശിയുടേതാണ്. തെൻറ പേരും ഫോൺ നമ്പറും വ്യാജകത്തെഴുതാൻ ഉപയോഗിച്ചെന്ന് കാണിച്ച് ഇയാളും പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
നേരത്തെ മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച ബി.ജെ.പി യുവമോർച്ച പ്രവർത്തകക്കെതിരെ നടപടിയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.