ന്യൂഡൽഹി: തോക്കിെൻറ ഭാഷ വിശ്വസിക്കുന്നവർക്ക് തോക്ക് കൊണ്ട് തന്നെ മറുപടി നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയിൽ അടുത്ത കാലത്ത് നടന്ന ഏറ്റുമുട്ടൽ കൊലകളെ സംബന്ധിച്ച് വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
എല്ലാവർക്കും സംരക്ഷണം നൽകുകയാണ് സർക്കാറിെൻറ ചുമതല. എന്നാൽ, സമൂഹത്തിെൻറ സമാധാനത്തിന് വിഘാതമാവുന്ന തോക്കുകളുടെ ഭാഷയിൽ വിശ്വസിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകുമെന്ന് ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ കുറേ വർഷങ്ങളായി യു.പി ഭരിച്ചവർ വോട്ട് ബാങ്ക് രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടപ്പിലാക്കിയതെന്നും സമാജ്വാദി പാർട്ടി ഉൾപ്പടെയുള്ളവർ ഇതിെൻറ വക്താക്കളായിരുന്നുവെന്നും യോഗി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.