അവിടെ പള്ളിയുണ്ടായിരുന്നില്ല; പുതിയ ഇന്ത്യയിലെ നീതി -പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർത്ത കേസിൽ പ്രതികളായ ബി.ജെ.പി- വി.എച്ച്.പി നേതാക്കളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ ആക്ടിവിസ്റ്റും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ. അയോധ്യയിൽ പള്ളി ഉണ്ടായിരുന്നില്ലെന്നും പുതിയ ഇന്ത്യയിലെ നീതിയാണിതെന്നും പ്രശാന്ത് ഭൂഷൺ പ്രതികരിച്ചു.

''അവിടെ പള്ളി ഉണ്ടായിരുന്നില്ല. പുതിയ ഇന്ത്യയിലെ നീതി" -അദ്ദേഹം ട്വീറ്റ് ചെയ്തു.

കോടതി വിധി നീതിയോടുള്ള പൂർണ പരിഹാസമാണെന്നും ബാബരി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോയെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു.

ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പ്രത്യേക കോടതി 32 പ്രതികളെയും വെറുതെവിട്ടത്. ലഖ്നോവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് ആണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.