യുക്രെയ്നിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനം സാധ്യമല്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: യുക്രെയ്നിൽനിന്ന് യുദ്ധത്തെ തുടർന്ന് നാട്ടിൽ മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠന സൗകര്യമൊരുക്കാനാകില്ലെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പവാർ ആണ് ബിനോയ് വിശ്വം എം.പിയുടെ ചോദ്യത്തിന് മറുപടി നൽകവെ ഇക്കാര്യം അറിയിച്ചത്.

ഈ വിദ്യാർഥികളെ ഇന്ത്യയിലെ മെഡിക്കൽ കോളജുകളിലേക്ക് മാറ്റാൻ ചട്ടം അനുവദിക്കുന്നില്ല. ഇതിന് ദേശീയ മെഡിക്കൽ കമീഷന്റെ അനുമതിയുമില്ല. യുദ്ധത്തോടെ, 20,000ത്തോളം ഇന്ത്യൻ വിദ്യാർഥികളാണ് മടങ്ങിയെത്തിയത്. ഇവർക്ക് ആവശ്യമായ രേഖകൾ വിട്ടുനൽകണമെന്ന് യുക്രെയ്ൻ സർവകലാശാലകളോട് ഇന്ത്യൻ എംബസി അഭ്യർഥിച്ചിട്ടുണ്ട്. 

Tags:    
News Summary - The center says that it is not possible for students who have returned from Ukraine to continue their studies in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT