ലൈംഗിക ചൂഷണത്തിനിരയായ 15കാരി യുട്യൂബ് നോക്കി പ്രസവിച്ചു, കുഞ്ഞിനെ കൊന്നു

നാഗ്പൂർ: ലൈംഗിക ചൂഷണത്തിനിരയായി ഗർഭിണിയായ 15കാരി യുട്യൂബ് നോക്കി പ്രസവിച്ച് കുഞ്ഞിനെ കൊന്നു. മഹാരാഷ്ട്ര നാഗ്പൂരിലെ അംബസാരി ഏരിയയിലാണ് സംഭവം.

സമൂഹമാധ്യമങ്ങളിൽ പരിചയപ്പെട്ടയാളാണ് പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്. തുടർന്ന് ഗർഭിണിയായെങ്കിലും ഇക്കാര്യം മാതാവിൽ നിന്നടക്കം പെൺകുട്ടി മറച്ചുവെച്ചു. തുടർന്ന് യുട്യൂബിൽ പ്രസവ വീഡിയോകൾ കാണാൻ ആരംഭിച്ചു.

മാർച്ച് രണ്ടിന് പെൺകുഞ്ഞിനാണ് 15കാരി ജന്മം നൽകിയത്. വീട്ടിൽ ആരുമില്ലാത്ത സമയമായിരുന്നു ഇത്. ഉടൻ പിഞ്ചു കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്ന് പെട്ടിയിലാക്കി വീട്ടിൽ തന്നെ സൂക്ഷിച്ചു.

വീട്ടിൽ മാതാവ് തിരിച്ചെത്തിയപ്പോൾ മകളെ അവശനിലയിൽ കണ്ടെത്തി ചോദ്യം ചെയ്യുകയായിരുന്നു. സംഭവം തുറന്നു പറഞ്ഞതോടെ പെൺകുട്ടിയെ കുടുംബം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ പൊലീസ് പോക്സോ ചുമത്തി കേസെടുത്തിട്ടുണ്ട്. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയക്കുകയും ചെയ്തു.

Tags:    
News Summary - Teen Gives Birth After Watching Online Videos, Kills Baby

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.