റായ്ഗഢ്: കറുത്ത നിറത്തിെൻറ പേരിൽ അവഹേളിക്കെപട്ടതിെൻറ ദേഷ്യത്തിൽ യുവതി ബന്ധുവീട്ടിലെ ഗൃഹപ്രവേശന ചടങ്ങിൽ വിളമ്പിയ ഭക്ഷണത്തിൽ വിഷം കലർത്തി. ഭക്ഷണം കഴിച്ച നാലു കുട്ടികളടക്കം അഞ്ചു പേർ മരിച്ചു. ഭക്ഷ്യ വിഷബാധയേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പ്രഗ്യ സർവാസ് എന്ന യുവതിയാണ് തെൻറ ബന്ധുവായ സുഭാഷ് മനെയുടെ ഗൃഹപ്രവേശന പരിപാടിക്ക് എത്തിയവർക്ക് ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയത്.
സംഭവത്തെ തുടർന്ന് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.