ബംഗളൂരു: കർണാടക ഉൗർജമന്ത്രി ഡി.കെ. ശിവകുമാറിനെതിരെ നാലു പകലും മൂന്ന് രാത്രിയും നീണ്ട ആദായനികുതി വകുപ്പ് റെയ്ഡ് അവസാനിച്ചു. രാവിലെ 11ഒാടെ ബംഗളൂരു സദാശിവനഗറിലെ മന്ത്രി വസതിയിലെയും ഉച്ചക്ക് 12ഒാടെ മൈസൂരുവിലെ ഭാര്യാപിതാവിെൻറ വീട്ടിലെയും ഉച്ചക്കുശേഷം ഡൽഹി സഫ്ദർജങ്ങിലെ മന്ത്രി വസതിയിലെയും പരിശോധനകൾ നിർത്തി പിടിച്ചെടുത്ത രേഖകളുമായി ഉദ്യോഗസ്ഥർ മടങ്ങി.
മന്ത്രിയുടെ ഡൽഹിയിലെയും ബംഗളൂരുവിലെയും വീടുകളിൽനിന്നായി 11.43 കോടി രൂപ പിടിച്ചെടുത്തതായാണ് വിവരം. രേഖകൾ ആദായനികുതി വകുപ്പിെൻറ ബംഗളൂരുവിലെ മേഖല ഒാഫിസിലെത്തിച്ച് പരിശോധിച്ചുവരുകയാണ്. ഇതുസംബന്ധിച്ച് ആദായനികുതി ഉദ്യോഗസ്ഥർ ഒൗദ്യോഗികമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, റെയ്ഡിനെ ശിവകുമാർ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിക്കെതിരെ നടന്ന റെയ്ഡിൽ സി.ആർ.പി.എഫിന് പകരം സംസ്ഥാന പൊലീസിനെ ഉപയോഗിക്കാമായിരുന്നു. റെയ്ഡ് ആർക്കെതിരെ വേണമെങ്കിലും നടത്താം. എന്നാൽ, ശിവകുമാറിനെതിരെ നടന്ന റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ബി.ജെ.പി നേതാക്കളായ യെദിയൂരപ്പക്കും അനന്ത് കുമാറിനും എതിരെ കേസുകളുണ്ട്. ഇൗശ്വരപ്പയുടെ പക്കൽ നോെട്ടണ്ണുന്ന മെഷീനുണ്ട്.
എന്നിട്ടും ആദായനികുതി വകുപ്പ് നടപടിയെടുക്കാത്തതെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ആദായനികുതി വകുപ്പിെൻറ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ നടപടിക്രമങ്ങൾ പാലിച്ചിെല്ലന്ന് ചൂണ്ടിക്കാട്ടി ശിവകുമാറിനെ മുന്നിൽനിർത്തി നിയമപരമായി നേരിടാനാണ് കോൺഗ്രസ് തീരുമാനമെന്ന് സൂചിപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. ബുധനാഴ്ച റെയ്ഡ് ആരംഭിച്ചശേഷം ശനിയാഴ്ചയാണ് മന്ത്രി ഡി.കെ. ശിവകുമാർ ആദ്യമായി വീട്ടിൽനിന്ന് പുറത്തുവന്നത്. താനൊരു ഗ്രാമവാസിയാണെങ്കിലും വിഡ്ഢിയാണെന്ന് ആരും കരുതേണ്ടതില്ലെന്ന് ബി.ജെ.പിക്കുനേരെ ഒളിയെമ്പയ്ത് അദ്ദേഹം പറഞ്ഞു. റെയ്ഡുമായി ബന്ധപ്പെട്ട് ഇപ്പോൾ കൂടുതലൊന്നും സംസാരിക്കാനാവില്ല.
എെൻറ വീടുകളിൽനിന്ന് പണം കണ്ടെടുത്തിട്ടില്ലെന്നും സത്യം ആർക്കും മൂടിവെക്കാനാവില്ലെന്നും മാധ്യമപ്രവർത്തകരോടായി ശിവകുമാർ പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥർ വീടുവിട്ടശേഷം ശിവകുമാർ നേരെ പോയത് തുമകൂരു കാലസിദ്ധേശ്വര ക്ഷേത്രത്തിലേക്കായിരുന്നു. ദർശനത്തിനുശേഷം രാജ്ഭവനിലും വിധാൻ സൗധയിലുമെത്തിയ ഗുജറാത്ത് എം.എൽ.എമാരോടൊപ്പം ചേർന്നു. പിന്നീട് രാമനഗര ബിഡദിയിലെ ഇൗഗ്ൾടൺ റിസോർട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.