ചെന്നൈ: സ്കൂൾ പാഠപുസ്തകങ്ങളിൽ പരാമർശിക്കുന്ന പ്രമുഖ വ്യക്തികളുടെയും നേതാക്കളുടെയും പേരിന് പിന്നാലെയുള്ള ജാതിവാൽ നീക്കി തമിഴ്നാട് സർക്കാർ. കുട്ടികളിൽ ജാതിപരമായ വേർതിരിവും ചിന്തയും ഒഴിവാക്കുന്നതിെൻറ ഭാഗമായാണ് നടപടി. മൂന്ന് വർഷത്തിനിടെ അച്ചടി പൂർത്തിയാക്കി വിതരണം ചെയ്യാനിരുന്ന 12ഒാളം പാഠപുസ്തകങ്ങളിലാണ് മുഖ്യമായും തിരുത്തലുകൾ വരുത്തിയത്.
മുൻ മുഖ്യമന്ത്രിമാരായ എം.ജി.ആർ, കരുണാനിധി എന്നീ നേതാക്കളും റോഡുകൾക്കും സ്ഥാപനങ്ങൾക്കും പ്രമുഖരുടെ പേരിടുേമ്പാൾ ജാതിവാൽ ഒഴിവാക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതേപാത പിന്തുടർന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഒന്നു മുതൽ പ്ലസ്ടു വരെയുള്ള പാഠപുസ്തകങ്ങളിലെ ജാതിപ്പേരുകൾ നീക്കാൻ ഉത്തരവിട്ടത്.
പേരിനൊപ്പമുള്ള നാടാർ, പിള്ളൈ, ശെട്ട്യാർ, അയ്യങ്കാർ, നായിഡു, അയ്യർ തുടങ്ങിയ ജാതി വാലുകളാണ് ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.