ചെന്നൈ: കടലൂരിന് സമീപം കുറിഞ്ചിപാടിയിലെ സ്വകാര്യ സ്കൂൾ അധ്യാപികയെ ക്ലാസ് മുറിയ ിൽ കയറി കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ യുവാവിനെ പൊലീസ് തിരയുന്നു. കടലൂർ കുറിഞ്ചിപാടി ചിന്നക്കടവീഥി സുബ്രഹ്മണ്യെൻറ മകൾ എസ്. രമ്യയാണ് (23) കൊല്ലപ്പെട്ടത്.
വിരുചലംകുപ്പം സ്വദേശി രാജശേഖർ രമ്യയെ പ്രേമിച്ചിരുന്നു. ആറുമാസം മുമ്പ് രാജശേഖർ രമ്യയുടെ വീട്ടിലെത്തി വിവാഹഭ്യർഥന നടത്തി. എന്നാൽ, മിശ്രവിവാഹത്തിന് വീട്ടുകാർ തയാറായിരുന്നില്ല. തുടർന്നാണ് രാജശേഖർ വെള്ളിയാഴ്ച രാവിലെ സ്കൂളിലെ ക്ലാസ്മുറിയിലെത്തി കൊല നടത്തിയത്. വിദ്യാർഥികൾ എത്തുന്നതിന് മുമ്പാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.