ചെന്നൈ: തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനാൽ ലോക്ഡൗണ്‍ നീട്ടണമെന്ന് വിദഗ്ദ സമിതി ശിപ ാര്‍ശ. സര്‍ക്കാര്‍ നിയോഗിച്ച 15 അംഗ വിദഗ്ദ സമിതിയാണ് രണ്ടാഴ്ചത്തേക്ക് കൂടി ലോക്ഡൗണ്‍ നീട്ടണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
മുഖ്യമന്ത്രി പളനിസ്വാമിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലോക്ഡൗൺ നീട്ടമെന്ന വിദഗ് ധ സമിതി അംഗങ്ങള്‍ ശിപാർശ വെച്ചത്. സെക്രട്ടറിയേറ്റിൽ നടന്ന യോഗത്തിൽ ആരോഗ്യമന്ത്രി സി. വിജയഭാസ്കർ, ചീഫ് സെക്രട്ടറി കെ. ഷൺമുഖം എന്നിവരും പങ്കെടുത്തിരുന്നു.
ശനിയാഴ്ച അഞ്ച് മണിക്ക് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ലോക്ഡൗണുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമാകും. വൈറസ് വ്യാപനത്തിെൻറ സാഹചര്യത്തിൽ പഞ്ചാബ്, ഒഡീഷ സംസ്ഥാനങ്ങൾ ലോക്ഡൗൺ നീട്ടിയിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണത്തിൽ രാജ്യത്ത് രണ്ടാമത് നിൽക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്. ത്മിഴ്നാട്ടിൽ ഇതുവരെ 863 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ടുപേർ മരിക്കുകയും ചെയ്തു. രോഗമുക്തി നേടിയത് 21 പേരാണ്.
തമിഴ്നാട്ടിൽ മൂന്നാംഘട്ട വ്യാപനത്തിന് സാധ്യതയുള്ളതായി മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനം രണ്ടാംഘട്ടത്തിലാണെന്നും വൈറസ് ബാധ തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.