ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിൽ പങ്കുണ്ടെന്നാരോപിച്ച് മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈെൻറ സഹോദരനും അറസ്റ്റിൽ. ചന്ദ് ബാഗിൽ നടന്ന അക്രമ സംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം താഹിറിെൻറ സഹോദരൻ ഷാ ആലത്തെ അറസ്റ്റു ചെയ്തത്.
ഫെബ്രുവരി 26ന് ഇൻറലിജൻസ് ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലക്ക് കാരണമായ അക്രമം നടന്ന ചന്ദ്ബാഗിലെ കെട്ടിടത്തിൽ ഷാ ആലം ഉണ്ടായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ. അക്രമത്തിനും കൊലക്കും സഹായിച്ചുവെന്ന പേരിൽ കഴിഞ്ഞ ദിവസം താഹിറിെൻറ പിതാവിനെയും മകനെയും ഏതാനും അയൽക്കാരെയും പൊലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തിരുന്നു. ഡൽഹി പൊലീസ് താഹിർ ഹുസൈെൻറ ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.
അങ്കിത് ശർമയുടെ കൊലയുമായി ബന്ധപ്പെട്ട് താഹിർ ഹുസൈനെ മാർച്ച് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. താഹിർ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.