ന്യൂഡൽഹി: ജയ് ശ്രീരാം വിളിക്കാത്തതിന് ഝാർഖണ്ഡിൽ സംഘ്പരിവാർ കൂട്ടം തല്ലിക്കൊന്ന ത ബ്രീസ് അൻസാരിയുടെ കുടുംബം നീതിക്കായി സുപ്രീംകോടതിയിലേക്ക്. പ്രതികളിൽ ഭൂരിഭാ ഗം പേരെയും കൊലക്കുറ്റത്തിൽനിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് മുസ്ലിം യൂത്ത് ലീ ഗ് ദേശീയ കമ്മിറ്റിയുടെ സഹായത്തോടെ നീതിതേടി സുപ്രീംകോടതിെയ സമീപിക്കാൻ തീരുമാ നിച്ചത്.
സുപ്രീംകോടതി അഭിഭാഷകൻ ഫുസൈൽ അയ്യൂബിയുമായി തബ്രീസിെൻറ വിധവ ഷഹിസ്ത പർവീൺ, മാതാവ് ഷഹനാസ് ബീഗം, തബ്രീസിെൻറ മാതൃസഹോദരൻ അക്ബർ അൻസാരി ഇതുസംബന്ധിച്ച് ചർച്ച നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ, വൈസ് പ്രസിഡൻറ് അഡ്വ. വി.കെ. ഫൈസൽ ബാബു, ഝാർഖണ്ഡ് സംസ്ഥാന മുസ്ലിം യൂത്ത് ലീഗ് കൺവീനർ ഇർഫാൻ ഖാൻ, അഡ്വ. മുബീൻ ഫാറൂഖി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച.
കഴിഞ്ഞ ജൂൺ 18നാണ് രാത്രിയിൽ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്രീസിനെ ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി തല്ലി അവശനാക്കിയത്. അക്രമികൾ തന്നെ ഇതിെൻഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ തബ്രീസ് മരണപ്പെട്ടപ്പോൾ പ്രതികളെ രക്ഷിക്കാൻ മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടർമാരിൽ ചിലർ വരുത്തി തീർത്തു.
ഇത് പ്രതികൾക്കുവേണ്ടി കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണെന്ന് ഭാര്യ ഷഹിസ്ത ആരോപിച്ചിരുന്നു. തബ്രീസിെൻറ കുടുംബത്തിെൻറ നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബത്തിന് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് സി.കെ. സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.