ന്യൂഡൽഹി: ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരുടെ ജാമ്യ ഹരജികൾ തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിക്കും. ഇതോടൊപ്പം ശിക്ഷക്കെതിരെ സമർപ്പിച്ച ഹരജികളും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങിയ ബെഞ്ച് കേൾക്കും. ജാമ്യ ഹരജികളിൽ സുപ്രീംകോടതി ജനുവരി 30ന് ഗുജറാത്ത് സർക്കാറിന്റെ മറുപടി തേടിയിരുന്നു.
ഭാര്യക്ക് അർബുദമായതിനാൽ കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളുടെ ജാമ്യം നേരത്തെ സുപ്രീംകോടതി നീട്ടിയിരുന്നു. കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 11 പേരുടെ ശിക്ഷ ജീവപര്യന്തമാക്കിയ ഗുജറാത്ത് ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.