ന്യൂഡൽഹി: ആയുർവേദ, സിദ്ധ, യൂനാനി മരുന്നുകമ്പനികൾ നിയമവിരുദ്ധ പരസ്യങ്ങൾ നൽകുന്നതിനെതിരെ നടപടിയെടുക്കാത്തതിന് ഡൽഹി, ആന്ധ്ര, ഗോവ, ഗുജറാത്ത്, ജമ്മു- കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങൾക്കെതിരെ സുപ്രീംകോടതി വിമർശനം. ഈ വിഷയത്തിലുള്ള ഉത്തരവുകൾ നടപ്പാക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്തുകൊണ്ടാണ് ഈ സമീപനമെന്ന കാര്യം ചീഫ് സെക്രട്ടറിമാർ വിഡിയോ കോൺഫറൻസ് വഴി ഹാജരായി അറിയിക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്.ഓഖ, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് ആവശ്യപ്പെട്ടു. കുറ്റക്കാരുടെ മാപ്പപേക്ഷ സ്വീകരിച്ച് വെറുതെവിടുന്ന രീതിയാണ് മിക്ക സംസ്ഥാനങ്ങളും സ്വീകരിച്ചതെന്ന് ഈ വിഷയത്തിൽ നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ. ശദാൻ ഫറാസത് അറിയിച്ചു. ഡൽഹി, ആന്ധ്ര, ഗോവ, ഗുജറാത്ത്, ജമ്മു -കശ്മീർ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് മാർച്ച് ഏഴിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.