ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് പ്രഖ്യാപിച്ച് മമത ബാനർജി അധികാരത്തിൽ തുടരുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ സംസ്ഥാനത്തെത്തും. സംസ്ഥാനത്ത് നേടിയ ചരിത്രവിജയം നേടിയ സാഹചര്യത്തിൽ കൂടിയാണ് ഷാ ബംഗാളിലെത്തുന്നത്. സർക്കാർ രൂപീകരണ ചർച്ചകളിലും പാർട്ടി സജീവമായി ഏർപ്പെട്ടിരിക്കുന്ന നിർണായക ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ സന്ദർശനം. പശ്ചിമബംഗാളിൽ എത്തിയ ഉടൻ തന്നെ ആഭ്യന്തര മന്ത്രി മുതിർന്ന പാർട്ടി നേതാക്കളുമായും കോർ കമ്മിറ്റി അംഗങ്ങളുമായും ഒരു പ്രധാന യോഗം നടത്തും. പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനുള്ള കേന്ദ്ര നിരീക്ഷകനായി ആഭ്യന്തരമന്ത്രി അമിത് ഷായെ ഭാരതീയ ജനതാ പാർട്ടിയുടെ പാർലമെന്ററി ബോർഡ് ചൊവ്വാഴ്ച നിയമച്ചിരുന്നു.
താൻ പരാജയപ്പെട്ടിട്ടില്ലെന്നും തന്നെയും തന്റെ പാർട്ടി തൃണമൂൽ കോൺഗ്രസിനെയും പരാജയപ്പെടുത്താൻ ശക്തമായ ശ്രമം നടക്കുന്നുണ്ടെന്നുമാണ് മമതയുടെ ആരോപണം. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റ് ഏരിയയിൽ നിന്നുള്ള ഒരു വീഡിയോ ചൊവ്വാഴ്ച തൃണമൂൽ കോൺഗ്രസ് പങ്കിട്ടു, ഒരു ബുൾഡോസർ ഒരു കട വെട്ടിമാറ്റുന്നതായി കാണിക്കുന്നു. “ബിജെപി അനുഭാവികളുടെ ജനക്കൂട്ടം ന്യൂ മാർക്കറ്റ് ഏരിയയ്ക്ക് സമീപം അക്രമാസക്തരായി, കടകളും തൃണമൂൽ കോൺഗ്രസ് പാർട്ടി ഓഫീസും നശിപ്പിച്ചു” പാർട്ടി ആരോപിച്ചു.
പശ്ചിമ ബംഗാളിലെ പുതിയ ബി.ജെ.പി സർക്കാരിനെ ആര് നയിക്കുമെന്ന് തീരുമാനമായിട്ടില്ല. നിരവധി പേരുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ബി.ജെ.പി ഇതുവരെ വ്യക്തമായ പ്രഖ്യാപനം നടത്തിയിട്ടില്ല. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9 ന് പുതിയ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് ബി.ജെ.പി നീക്കം.
ആകെയുള്ള 294 സീറ്റുകളിൽ 207 ഉം ബി.ജെ.പി നേടി. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകൾ മാത്രമേ നേടാനായുള്ളൂ. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെ വെല്ലുവിളിച്ച്, താൻ പരാജയപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് മമത ബാനർജി രാജ്ഭവനിൽ പോയി രാജി സമർപ്പിക്കാൻ വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ കണക്ക് പ്രകാരം, ഭവാനിപൂരിൽ ബി.ജെ.പിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. അതിനിടെ പശ്ചിമ ബംഗാളിൽ ടി.എം.സി പാര്‍ട്ടി ഓഫീസുകൾക്ക് നേരെ ബുൾഡോസർ നടപടിയുണ്ടെന്നും പാർട്ടി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.