ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2002-2006 കാലയളവിൽ നടന്ന 22 ഏറ്റുമുട്ടലുകൾ സ്വതന്ത്രമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ വിശദമായ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് വർഷങ്ങളായി കോടതിയിൽ കെട്ടിക്കിടക്കുന്ന ഹരജി ഇനിയും നീട്ടിക്കൊണ്ടുപോകില്ലെന്ന വ്യക്തമായ സൂചന നൽകി. സുപ്രീംകോടതി ശൈത്യകാല അവധി കഴിഞ്ഞ് ജനുവരിയിൽ തുറക്കുേമ്പാൾ കേസ് പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര നിലപാട് തള്ളി കേസ് ഇൗ മാസം 12ന് വീണ്ടും പരിഗണിക്കാനും തീരുമാനിച്ചു.
കാലങ്ങളായി ഇൗ കേസ് കെട്ടിക്കിടക്കുന്നതിനെ പരാമർശിച്ച ചീഫ് ജസ്റ്റിസ് പിന്നീടെപ്പോഴാണ് ഇത് കേൾക്കുകയെന്ന് ചോദിച്ചു. പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറും ബി.ജി. വർഗീസും സമർപ്പിച്ചതാണ് ഹരജികൾ. ഗുജറാത്തിലെ ഇൗ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി ജസ്റ്റിസ് എച്ച്.എസ്. ബേദി കമ്മിറ്റിയെ നിേയാഗിച്ചിരുന്നു. പിന്നീട് 2012ൽ ബേദിക്ക് പകരം ജസ്റ്റിസ് എം.ബി. ഷാ കമ്മിറ്റി അധ്യക്ഷനായി.
കമ്മിറ്റി ഇൗ വർഷമാദ്യം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്ന് രണ്ട് ഹരജിക്കാർക്കുവേണ്ടി ഹാജരായ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും നിത്യ രാമകൃഷ്ണനും ബോധിപ്പിച്ചു. റിപ്പോർട്ടിെൻറ പകർപ്പ് ഹരജിക്കാർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് പെെട്ടന്ന് നൽകാനാവില്ലെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. എന്നാൽ, സത്യവാങ്മൂലമായി സമർപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തുടർന്ന്, അന്വേഷണ റിപ്പോർട്ട് ലഭ്യമാക്കുന്നത് സംബന്ധിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു. സുപ്രീംകോടതി ശൈത്യകാല അവധി കഴിഞ്ഞ് ജനുവരിയിൽ തുറക്കുേമ്പാൾ കേസ് പരിഗണിച്ചാൽ മതിയെന്ന് തുഷാർ മേത്ത പറഞ്ഞുനോക്കിയെങ്കിലും ചീഫ് ജസ്റ്റിസ് അനുവദിച്ചില്ല.
2003നും 2006നുമിടയിൽ നടന്ന 22 ഏറ്റുമുട്ടലുകൾ സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2007ലാണ് ബി.ജി. വർഗീസ് ഹരജി സമർപ്പിച്ചത്.
സമീർ ഖാൻ എന്നയാളുെട ഏറ്റുമുട്ടൽ െകാല എടുത്തുകാട്ടിയായിരുന്നു ജാവേദ് അക്തറിെൻറ ഹരജി. ഇതിനകം എസ്.െഎ.ടിയും സി.ബി.െഎയും അേന്വഷിച്ച സൊഹ്റാബുദ്ദീൻ ശൈഖ്, ഭാര്യ കൗസർബീ, തുൾസീറാം പ്രജാപതി, ഇശ്റത് ജഹാൻ എന്നിവരുടെ കൊലപാതകങ്ങൾ അന്വേഷിക്കില്ലെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.