ന്യൂഡൽഹി: ലോക്ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പലായനം ചെയ്യുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഏതു സംസ്ഥാനങ്ങളിൽനിന്നാണോ ട്രെയിൻ പുറപ്പെടുന്നത് ആ സംസ്ഥാനങ്ങൾക്കായിരിക്കും ആദ്യ ദിവസത്തെ ചുമതല. പിന്നീട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം വെള്ളവും ഉറപ്പാക്കേണ്ടത് റെയിൽവേ ആയിരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
തൊഴിലാളികളിൽനിന്ന് യാത്രാക്കൂലി ഇൗടാക്കരുത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കൊപ്പം റെയിൽവേയും തൊഴിലാളികളുടെ യാത്രാക്കൂലി വഹിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷണിെൻറ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
തൊഴിലാളികളുടെ എണ്ണം, യാത്ര പദ്ധതി എന്നിവയുടെ വിശദാംശം സംസ്ഥാന സര്‍ക്കാറുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കണം. സംസ്ഥാന സര്‍ക്കാറുകള്‍ ടെയിനിന് സമര്‍പ്പിച്ച അപേക്ഷകളുടെ വിശദാംശങ്ങള്‍ െറയിൽവേ നൽകണം.
സംസ്ഥാനങ്ങളും കേന്ദ്രവും ജനങ്ങളെ സഹായിക്കാൻ എന്താണ് ചെയ്തതെന്ന് സുപ്രീംകോടതി ആരാഞ്ഞു. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ രജിസ്‌ട്രേഷന് ശേഷം നാട്ടിലേക്ക് പോകാന്‍ വൈകുന്നത് എന്തുകൊണ്ടെന്ന് സുപ്രീം കോടതി ചോദിച്ചു. അവരോട് യാത്രക്ക് പണം ആവശ്യപ്പെട്ടിരുന്നോ? സംസ്ഥാനങ്ങള്‍ പണം നല്‍കുന്നുണ്ടോ എന്നും കോടതി ചോദിച്ചു. ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.ആര്‍. ഷ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്.
കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങൾക്കുനേരെ കണ്ണടച്ച സുപ്രീംകോടതിക്കെതിരെ മുന്‍ ജഡ്ജിമാര്‍ രൂക്ഷ വിമര്‍ശനമുന്നയിക്കുകയും ഹൈകോടതികള്‍ മനുഷ്യത്വപരമായി ഇടപെടുകയും 20 മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകര്‍ കത്തെഴുതുകയും ചെയ്തപ്പോഴാണ് നിലപാട് മാറ്റി സ്വമേധയാ കേസെടുത്തത്. കേന്ദ്രസർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാര്‍ മേത്തയാണ് ഹാജരായത്.
കേസില്‍ കക്ഷി ചേരാനെത്തിയ മുതിര്‍ന്ന അഭിഭാഷകര്‍ക്കുനേരെ കേന്ദ്ര സര്‍ക്കാറിെൻറ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അധിക്ഷേപം നടത്തി. ഒറ്റപ്പെട്ട സംഭവം ആവര്‍ത്തിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതാണ് പ്രത്യാഘാതമുണ്ടാക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേസ് ജൂണ്‍ അഞ്ചിന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.