ന്യൂഡൽഹി: സുപ്രീംകോടതി അഭിഭാഷകരെയും ജഡ്ജിമാരെയും വിഭിന്ന ചേരിയിലാക്കിയ ജസ്റ്റിസ് അരുൺ മിശ്രയുടെ കോടതിയലക്ഷ്യ ഭീഷണിക്കെതിരെ കൂട്ടത്തോടെ ആവലാതി പറയാനെത്തിയ മുതിർന്ന അഭിഭാഷകർ, ബാറിനും ബെഞ്ചിനുമിടയിൽെപട്ട സുപ്രീംകോടതിയുടെ നിലവിലുള്ള സ്ഥിതി വരച്ചുകാട്ടി. ജഡ്ജിമാർ വരുകയും പോവുകയും ചെയ്യുമെന്നും എന്നാൽ സുപ്രീംകോടതി ഇവിടെത്തെന്നയുണ്ടാകണമെന്നുവരെ അഭിഭാഷകർ ഒാർമിപ്പിച്ചൂ.
ബാറിനും(അഭിഭാഷകർക്കും) ബെഞ്ചിനും (ജഡ്ജിമാർക്കും) ഇടയിൽ സുപ്രീംകോടതിയെ സംരക്ഷിക്കാനാണ് തങ്ങൾ വന്നിരിക്കുന്നതെന്നു പറഞ്ഞാണ് കപിൽ സിബൽ തുടങ്ങിയത്. അഭിഭാഷകരിൽ പലരും 40 വർഷത്തിലേറെയായി സുപ്രീംകോടതിയിലുള്ളവരാണ്. ജഡ്ജിമാർ മൂന്നോ നാലോ വർഷമുണ്ടാകും. അപമര്യാദയുടെ അന്തരീക്ഷമുണ്ടാക്കരുത്. ദയവുചെയ്ത് ക്ഷമ കാണിക്കുക. ആശയവിനിമയം മര്യാദയോടെയാകണമെന്നും കപിൽ സിബൽ പറഞ്ഞു.
പിന്നീട് മുൻ അേറ്റാണി ജനറലായ മുകുൾ രോഹതഗിയുടെ ഉൗഴമായിരുന്നു. ‘‘ഇൗ കോടതിയിലേക്ക് (ജസ്റ്റിസ് മിശ്രയുടെ) വരാൻ പലരും ഭയക്കുന്നുണ്ട്. കോടതിയെ സഹായിക്കുന്ന ചെറുപ്പക്കാരായ അഭിഭാഷകരെയാണ് ഇത് ബാധിക്കുക. കോടതി ഇവിടെ അവശേഷിക്കണം. ജഡ്ജിമാർ വരുകയും പോവുകയും ചെയ്യും. അഭിഭാഷകരും വന്നുേപാകും’’-രോഹതഗി പറഞ്ഞു.
തങ്ങളുടെ സഹിഷ്ണുത ദൗർബല്യമായി കാണരുതെന്നായിരുന്നു മിശ്രയുടെ മറുപടി.കൂടുതൽ ആക്രമണങ്ങളുണ്ടാകുേമ്പാൾ ശരിയായി ചിന്തിക്കാനും തീരുമാനിക്കാനും പ്രയാസമാണ്. തങ്ങളെന്തു മാത്രം സമ്മർദത്തിനു കീഴിലാണെന്ന് നിങ്ങൾക്കറിയില്ലെന്നുപറഞ്ഞ് കൂടെയുണ്ടായിരുന്ന ജസ്റ്റിസ് എം.ആർ. ഷാ, ജസ്റ്റിസ് മിശ്രയുെട വാക്കുകളെ ശരിവെച്ചു. ജഡ്ജിതന്നെ നൂറുവട്ടം മാപ്പു പറഞ്ഞതോടെ എല്ലാം പറഞ്ഞുതീർത്ത് എല്ലാവരും പിരിഞ്ഞുപോകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.