ന്യൂഡൽഹി: ബാബരി ഭൂമി കേസിലെ മധ്യസ്ഥ നീക്കത്തിെൻറ പുരോഗതി റിപ്പോർട്ട് ഒരാഴ്ച ക്കകം സമർപ്പിക്കാൻ സുപ്രീംകോടതി, ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ് ഥ സമിതിയോട് ആവശ്യപ്പെട്ടു. മധ്യസ്ഥ നീക്കം ഫലപ്രദമാകുന്നില്ലെന്ന് സമിതി വ്യക്തമ ാക്കിയാൽ ഇൗ മാസം 25ന് ബാബരി ഭൂമി കേസിെൻറ വിചാരണ പുനരാരംഭിക്കുമെന്നും തുടർച്ചയായ ദിവസങ്ങളിൽ വാദം കേൾക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ െഗാഗോയി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആഗസ്റ്റ് 15 വരെ മധ്യസ്ഥതക്ക് കാലാവധി നീട്ടിക്കൊടുത്ത സുപ്രീംകോടതി വിധി നിലനിൽക്കേയാണ് അതിനെ മറികടന്നുള്ള അടിയന്തര ഇടപെടൽ.
ബാബരി ഭൂമി തർക്കം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടയിൽ ഇരുവിഭാഗവും തമ്മിൽ രമ്യമായ ഒത്തുതീർപ്പിനുള്ള സാധ്യത പരിശോധിക്കാൻ മാർച്ച് എട്ടിനാണ് മൂന്നംഗ സമിതിയെ സുപ്രീംകോടതി നിയോഗിച്ചത്. ജസ്റ്റിസ് ഇബ്രാഹിം ഖലീഫുല്ലയെ കൂടാതെ പ്രമുഖ മധ്യസ്ഥനായ ശ്രീരാം പഞ്ചുവും ശ്രീ ശ്രീ രവിശങ്കറുമാണ് സമിതിയിലുള്ളത്. ഫൈസാബാദ് കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയ സമിതി മേയ് ഏഴിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു.
സംഭാഷണ പ്രക്രിയയിൽ പുരോഗതിയുണ്ടെന്നും കാലാവധി നീട്ടി നൽകണമെന്നുമാണ് ഇൗ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊേഗായി അധ്യക്ഷനായ ഇതേ ബെഞ്ച് ആഗസ്റ്റ് 15വരെ സമിതിയുടെ കാലാവധി നീട്ടിക്കൊടുത്തു. ഇതിനിടയിലാണ് കേസിലെ കക്ഷിയായ രാജേന്ദ്ര സിങ് മധ്യസ്ഥതയിൽ പുരോഗതിയില്ലെന്നും അത് നിർത്തിവെച്ച് വാദം കേൾക്കൽ തുടങ്ങണമെന്നും ആവശ്യപ്പെട്ടത്. 1950ൽ ഹരജി സമർപ്പിച്ച ഗോപാൽ സിങ് വിശാരദിെൻറ മകനാണ് രാജേന്ദ്ര സിങ്. അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം അംഗീകരിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി വ്യാഴാഴ്ച തന്നെ കേൾക്കാനും തീരുമാനിച്ചു.
ഹരജി നൽകി 60ലേറെ വർഷം കഴിഞ്ഞുവെന്നും തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കാൻ പ്രയാസമാണെന്നും കോടതി അധികാരമുപയോഗിച്ച് തീർപ്പ് കൽപ്പിക്കുകയാണ് വേണ്ടതെന്നും വ്യാഴാഴ്ച രാജേന്ദ്ര സിങ്ങിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഡ്വ. പരാശരൻ വാദിച്ചു. ഏതെങ്കിലും ഒരു കക്ഷി സന്തുഷ്ടരല്ലെന്ന് കരുതി ആത്മാർഥമായി നടക്കുന്ന മധ്യസ്ഥ ചർച്ച നിർത്തിവെക്കരുതെന്ന് സുന്നീ വഖഫ് ബോർഡിനു വേണ്ടി ഹാജരായ അഡ്വ. രാജീവ് ധവാൻ ഇതിനെ ഖണ്ഡിച്ചു. തുടർന്നാണ് റിപ്പോർട്ട് ഒരാഴ്ചക്കകം സമർപ്പിക്കാൻ കോടതി നിർദേശിച്ചത്. പുരോഗതിയില്ലെന്ന് സമിതി അറിയിച്ചാൽ ഇൗമാസം 25ന് തന്നെ വിചാരണ തുടങ്ങും. നവംബർ 17നാണ് രഞ്ജൻ ഗൊഗോയിയുടെ കാലാവധി അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.