ന്യൂഡൽഹി: ജീവവായുവും ആശുപത്രി കിടക്കയും ചോദിക്കുന്നവർക്കെതിരെ പ്രതികാര നടപടി അരുെതന്ന് സുപ്രീംകോടതി. കോവിഡ് മഹാമാരിക്കിടയിൽ സമൂഹ മാധ്യമങ്ങളിലൂടെ ആവലാതികൾ ഉന്നയിക്കുന്നവർക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് സർക്കാറുകൾക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ആരെയെങ്കിലും പരാതികളുടെ പേരിൽ പീഡിപ്പിച്ചാൽ കോടതിയലക്ഷ്യ നടപടി നേരിേടണ്ടിവരുമെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു.
ഓക്സിജനുവേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യമുന്നയിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണി മുഴക്കിയതിന് പിറകെയാണ് പരമോന്നത കോടതിയുടെ ഇടപെടൽ. പൗരനെന്ന നിലക്കും ജഡ്ജി എന്ന നിലക്കും അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്നതാണിതെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പറഞ്ഞു. ഇൻറർനെറ്റ് വഴി ഉന്നയിക്കുന്ന പരാതികൾ തെറ്റാണെന്ന മുൻധാരണ ഉണ്ടാകരുത്. പൗരന്മാർ അവരുടെ ആവലാതികൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണെങ്കിൽ അതിനെ അടിച്ചമർത്താൻ സുപ്രീംകോടതി ആഗ്രഹിക്കുന്നില്ല. ജനങ്ങളുടെ ശബ്ദം കേൾക്കട്ടെ. ജീവവായുവും ആശുപത്രി കിടക്കയും ചോദിച്ചതിെൻറ പേരിൽ ഏതെങ്കിലും പൗരൻ പീഡിപ്പിക്കപ്പെട്ടാൽ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും ചന്ദ്രചൂഡ് തുടർന്നു. എല്ലാ സംസ്ഥാനങ്ങൾക്കും സംസ്ഥാന പൊലീസ് മേധാവികൾക്കും ഈ സന്ദേശം എത്തിക്കണമെന്നും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും എസ്. രവീന്ദ്ര ഭട്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
'നാം ഒരു മാനുഷിക പ്രതിസന്ധിയിലാണ്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കു പോലും ആശുപത്രിയിൽ കിടക്ക ലഭിക്കുന്നില്ല. സ്ഥിതിഗതികൾ ഭയാനകമാണ്. കോവിഡ് കുതിച്ചുയരുേമ്പാൾ ഹോസ്റ്റലുകളും അമ്പലങ്ങളും പള്ളികളും കോവിഡ് സെൻററുകളാക്കി മാറ്റണമെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിർദേശിച്ചു.
ഡൽഹി രാജ്യതലസ്ഥാനമായതിനാൽ കേന്ദ്രത്തിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിെൻറ സൂക്ഷ്മമായ പ്രശ്നങ്ങൾ പ്രതിനിധാനംചെയ്യുന്ന പ്രദേശമാണ് ഡൽഹി. രാഷ്്ട്രീയ കലഹത്തിനുള്ള സമയമല്ല ഇതെന്ന് ഡൽഹിയിലെ കെജ്രിവാൾ സർക്കാറിനെയും കോടതി ഒാർമിപ്പിച്ചു. ഡൽഹിയിലെ ഓക്സിജൻ ലഭ്യതയുടെ തൽസ്ഥിതി ലഭ്യമല്ല. ഗുജറാത്തിലും മഹാരാഷ്്ട്രയിലും കർണാടകയിലും അതാണ് സ്ഥിതി. ഇന്ന് കഴിഞ്ഞ് അടുത്ത വിചാരണക്ക് വരുേമ്പാൾ എന്തൊക്കെയായിരിക്കും കാണാൻ പോകുന്നത്? മേൽപറഞ്ഞ സംസ്ഥാനങ്ങളിൽ എത്ര ഓക്സിജൻ നിങ്ങൾക്ക് കൊടുക്കാൻ കഴിയും.
ഡൽഹിയിലേക്ക് ഓക്സിജൻ ടാങ്കറുകൾ കൊണ്ടുവരുന്നത് പ്രയാസകരമാണെന്നും അത് ഉടൻ പരിഹരിക്കുമെന്നും കേന്ദ്രം അറിയിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടിയും കുറഞ്ഞും ഓക്സിജൻ നൽകുന്നുണ്ടെന്നും കേന്ദ്രം അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.